മകളുടെ വിവാഹത്തിനു നാട്ടിലെത്തിയ ആളില്‍നിന്നു 16 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
Sunday, May 3, 2015 12:42 AM IST
കൊണ്േടാട്ടി: മകളുടെ വിവാഹത്തിനു നാട്ടിലെത്തിയ യാത്രക്കാരനില്‍നിന്നു സ്വര്‍ണം പിടികൂടി. ഇന്നലെ രാവിലെ 9.30 ന് ദുബായിയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അഷ്റഫ്(44) എന്ന യാത്രക്കാരനില്‍നിന്നാണ് 16 ലക്ഷം രൂപ വിലവരുന്ന 600 ഗ്രാം സ്വര്‍ണം പിടികൂടിയത്.

പെര്‍ഫ്യൂം കുപ്പിയുടെ അടപ്പിലും മൊബൈല്‍ ഫോണിനകത്തും ഒളിപ്പിച്ചുകടത്തിയ സ്വര്‍ണമാണ് എയര്‍ കസ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. കസ്റംസ് പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങാനൊരുങ്ങിയ അഷ്റഫിനെ അധികൃതര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും ബാഗ് തുറന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണു സ്വര്‍ണം കണ്ടത്. നാലു പെര്‍ഫ്യൂം കുപ്പികളുടെ അടപ്പിനുള്ളില്‍ ചെറുകഷണങ്ങളായി മുറിച്ചും രണ്ടു മൊബൈല്‍ ഫോണിന്റെ ബാറ്ററികള്‍ക്കുപകരം ബാറുകളാക്കിയുമാണു സ്വര്‍ണമുണ്ടായിരുന്നത്. ദുബായിയില്‍ വച്ചു സുഹൃത്ത് മുസ്തഫ വഴി പരിചയപ്പെട്ട കൊടുവള്ളി സ്വദേശി സലീമാണു സ്വര്‍ണം നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞു. മകളുടെ വിവാഹത്തിനായി നാട്ടിലേക്കു മടങ്ങുകയായിരുന്നു അഷ്റഫ്. ഇന്നലെ പുലര്‍ച്ചെ ദുബായി വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിംഗിന് സമീപം വച്ചാണ് അഷ്റഫിനു സ്വര്‍ണം കൈമാറിയത്. എക്സ്റേ പരിശോധനയില്‍ കണ്െടത്താന്‍ കഴിയാത്ത വിധമാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നതെന്നു കസ്റംസ് അധികൃതര്‍ പറഞ്ഞു.


കസ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍. രാഘന്റെ നിര്‍ദേശത്തില്‍ അസിസ്റന്റ് കമ്മീഷണര്‍ സി.പി.എം. അബ്ദുള്‍ റഷീദ്, എയര്‍ കസ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ അഭിജിത് ഗുപ്ത, കെ.ആര്‍ സജീവ്, കൌസ്തുഭ്, സി. പ്രദീപ്കുമാര്‍ കുമാര്‍ ഹവീല്‍ദാര്‍മാരായ ചുണ്ടക്കാടന്‍ ബഷീര്‍, സി.എം. ഫ്രാന്‍സിസ് തുടങ്ങിയവരടങ്ങുന്ന സംഘമാണു കള്ളക്കടത്ത് പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.