വിജിലന്‍സ് സംഘത്തില്‍ 10 പേര്‍
Sunday, May 3, 2015 11:09 PM IST
കൊച്ചി: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ പ്രാഥമിക അന്വേഷണം നടത്താനായി വിജിലന്‍സ് അന്വേഷണസംഘത്തിനു രൂപം നല്‍കി.

വിജിലന്‍സ് എസ്പി കെ.എം. ആന്റണിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി എം.എന്‍. രമേശ്, മൂന്നു സിഐമാര്‍, അഞ്ച് എസ്ഐമാര്‍ എന്നിവരടങ്ങുന്ന സംഘമാണു ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുക.

45 ദിവസത്തിനുള്ളില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കാ നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇന്നലെ എസ്പി കെ.എം. ആന്റണിയുടെ നേതൃത്വത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള മാര്‍ഗരേഖ തയാറാക്കി. മൊഴിയെടുക്കേണ്ടവരുടെ പട്ടിക രണ്ടു ദിവസത്തിനുള്ളില്‍ തയാറാക്കും. മന്ത്രിക്കെതിരേ ആരോപണമുന്നയിച്ച ബിജു രമേശില്‍നിന്നാകും ആദ്യം മൊഴിയെടുക്കുക. ബിജു രമേശ് 164-ാം വകുപ്പ് പ്രകാരം കോടതിയില്‍ നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കുന്നവരില്‍നിന്നെല്ലാം ഘട്ടംഘട്ടമായി മൊഴിയെടുക്കും.


അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ മന്ത്രി കെ. ബാബുവി നെ ചോദ്യംചെയ്തേക്കും. കേസ് രജിസ്റര്‍ ചെയ്യാതെ നട ത്തുന്ന ക്വിക്ക് വെരിഫിക്കേഷനില്‍ ആരോപണം പ്രഥമദൃഷ്ട്യാ കഴമ്പുള്ളതാണെന്നു കണ്െടത്തിയാല്‍ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്ത് വിപുലമായ അന്വേഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.