ട്രോളിംഗ് നിരോധനം നീട്ടിയതു വിദേശ കുത്തകകളെ സഹായിക്കാന്‍: വി.എം. സുധീരന്‍
ട്രോളിംഗ് നിരോധനം നീട്ടിയതു വിദേശ കുത്തകകളെ സഹായിക്കാന്‍: വി.എം. സുധീരന്‍
Monday, May 4, 2015 12:24 AM IST
തിരുവനന്തപുരം: ട്രോളിംഗ് നിരോധനം ദീര്‍ഘിപ്പിച്ചതിലൂടെ കടല്‍ സമ്പത്ത് വിദേശ കുത്തകകള്‍ക്കു കൊള്ളയടിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആരോപിച്ചു.

പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റശേഷം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന നടപടികളാണു സ്വീകരിക്കുന്നത്. കടല്‍ മത്സ്യബന്ധന നിരോധനം 47 ദിവസത്തില്‍നിന്ന് 61 ആയി ദീര്‍ഘിപ്പിച്ചതു വിദേശ കുത്തകകള്‍ക്ക് ഇന്ത്യന്‍ കടല്‍ത്തീരം തീറെഴുതിക്കൊടുക്കാനാണ്.

മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും പുതിയ കേന്ദ്ര സമുദ്ര മത്സ്യബന്ധന നിയമവും ഇതിനുദാഹരണമാണ്.


ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികള്‍ ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡിനു പകരം പാസ്പോര്‍ട്ട് കൈവശം വയ്ക്കണമെന്ന നിബന്ധനയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കും. അതിനു പിന്നാലെയാണു പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം മത്സ്യത്തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും സുധീരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.