അപൂര്‍വ ഹൃദ്രോഗം രാജഗിരി ആശുപത്രിയില്‍ ശസ്ത്രക്രിയ കൂടാതെ ഭേദമാക്കി
Monday, May 4, 2015 12:25 AM IST
കൊച്ചി: മഹാധമനിയിലെ വീക്കം (അയോട്ടിക്ക് അന്യൂറിസം) ശസ്ത്രക്രിയ കൂടാതെ ചികിത്സിച്ചു ഭേദമാക്കി ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അപൂര്‍വ നേട്ടം കൈവരിച്ചു. 71കാരനായ രോഗിയെയാണു ഡോക്ടര്‍മാര്‍ സ്റെന്റിംഗ് ചികിത്സയിലൂടെ സുഖപ്പെടുത്തിയത്. ദീര്‍ഘകാലമായി വൃക്കരോഗവും അമിത രക്തസമ്മര്‍ദവുമുണ്ടായിരുന്ന രോഗിക്കു സിടി സ്കാന്‍ പരിശോധനയില്‍ നെഞ്ചിന്‍കൂടിനകത്തുള്ള മഹാധമനിയില്‍ (അയോട്ട) വീക്കം കണ്െടത്തി. അത് ഏതു സമയവും പൊട്ടി ജീവഹാനി സംഭവിക്കാവുന്ന നിലയിലായിരുന്നു.

രോഗിയെ എംആര്‍ഐ ആന്‍ജിയോഗ്രാമിനു വിധേയമാക്കിയപ്പോള്‍ സങ്കീര്‍ണമായ അയോട്ടിക്ക് ആര്‍ച്ച് ഭാഗത്തുള്ള മഹാധമനിയിലെ വീക്കം അന്നനാളത്തെ ഞെക്കിയിരിക്കുന്ന അവസ്ഥയിലാണെന്നു കണ്െടത്തി. രോഗിക്കു കഴിഞ്ഞ മൂന്നു മാസത്തിനിടെ ഛര്‍ദിയിലൂടെ രണ്ടു ലിറ്ററോളം രക്തം നഷ്ടമായിരുന്നു. ഉദരസംബന്ധിയായ വ്രണങ്ങള്‍ മൂലമാണു രക്തസ്രാവമുണ്ടായികൊണ്ടിരുന്നതെന്നാണു രോഗി തുടക്കത്തില്‍ കരുതിയിരുന്നത്. എന്‍ഡോസ്കോപ്പി പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ തുടിക്കുന്ന മഹാധമനി വീക്കം മൂലം രക്തം കട്ടപിടിച്ച് അന്നനാളിയെ തടസപ്പെടുത്തുന്നതായി സ്ഥിരീകരിച്ചു.


തുടര്‍ന്ന് രാജഗിരി ആശുപത്രിയിലെ ഡോ. രാംദാസ് നായകും ഡോ. മാത്യൂസ് പോളും ചേര്‍ന്ന് രോഗിയെ അടിയന്തര സ്റെന്റിംഗ് ചികിത്സയ്ക്കു വിധേയമാക്കി. 48 മണിക്കൂറിനുള്ളില്‍ രോഗി പൂര്‍ണ സുഖം പ്രാപിച്ചു.

കേരളത്തില്‍ സാധാരണയായി ശസ്ത്രക്രിയയിലൂടെയോ ഹൈബ്രിഡ് ചികിത്സയിലൂടെയോ മാത്രം ഭേദമാക്കാവുന്ന രോഗമാണു വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രക്തക്കുഴലിലൂടെ അയോട്ടിക്ക് സ്റെന്റിംഗ് രീതി ഉപയോഗിച്ചു ഭേദമാക്കിയതെന്നു ഡോ. രാംദാസ് നായക് അറിയിച്ചു. ഡോ. ശിവ് കെ. നായര്‍, ഡോ. മാത്യൂസ് പോള്‍, ഡോ. കൃഷ്ണന്‍, ഡോ. ജോര്‍ജ് വളൂരാന്‍, ഡോ. ആനി തോമസ് എന്നിവരും ചികിത്സയില്‍ പങ്കാളികളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.