വികേന്ദ്രീകൃത ആസൂത്രണസമിതി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നു
Monday, May 4, 2015 12:25 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍ദേശങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിനു സംസ്ഥാനതല വികേന്ദ്രീകൃത ആസൂത്രണസമിതി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അഞ്ചു ലക്ഷം രൂപ വരെ മതിപ്പുള്ള പ്രവൃത്തികള്‍ മാത്രമേ ഇനിമുതല്‍ ഗുണഭോക്തൃസമിതി മുഖേനയോ മാന്വല്‍ ടെന്‍ഡര്‍ മുഖേനയോ നടപ്പാക്കാവൂ എന്നാണു പ്രധാന നിര്‍ദേശം.

അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ പ്രവൃത്തികളും ഇ- ടെന്‍ഡര്‍ ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2015-16 ലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കു കേന്ദ്ര മരാമത്തുവകുപ്പ് മാനദണ്ഡം, ഡിഎസ്ആര്‍ എന്നിവ പ്രകാരം, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവര്‍ത്തിക്കുന്ന മാതൃകയില്‍ മാത്രമേ അടങ്കല്‍ തയാറാക്കാവൂ. എസ്റിമേറ്റ് തയാറാക്കേണ്ടിവരുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ അന്തിമ ലിസ്റ് ഈ സാമ്പത്തികവര്‍ഷം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഭരണസമിതി അംഗീകരിച്ച ശേഷം സ്ഥാപനത്തിന്റെ സെക്രട്ടറി രേഖാമൂലം എന്‍ജിനിയര്‍ക്കു കൈമാറണം. വാര്‍ഡ്/ഗ്രാമസഭയുടെ അംഗീകാരത്തോടെ മാത്രമേ ഈ ലിസ്റില്‍ മാറ്റം വരുത്താവൂ. പഞ്ചായത്തിന്റെ അന്തിമ ലിസ്റ് ലഭിച്ചാല്‍ 20 ദിവസത്തിനുള്ളില്‍ എന്‍ജിനിയര്‍മാര്‍ എസ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കണം.


2015-16 സാമ്പത്തികവര്‍ഷത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ തയാറാക്കി ഡിപിസി അംഗീകാരം ഈ മാസം 30നകം ലഭ്യമാക്കണം. ഇതനുസരിച്ച് ഈ മാസം 10നും 25നും മുമ്പായി ഡിപിസി ചേരണം. ഈ മാസം 31നു ശേഷം ഡിപിസി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കില്ല. 2015-16ലെ പദ്ധതികളില്‍ ഭേദഗതി വരുത്തേണ്ടതുണ്െടങ്കില്‍ ഡിസംബര്‍ 31നകം ആയത് പൂര്‍ത്തീകരിക്കേണ്ടതാണ്. ജൂണില്‍ തന്നെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. 2014-15ലെ കാരിഓവറായി മാറ്റിയ തുകയുടെ പദ്ധതികള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തീകരിക്കണം.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിലും പുരോഗതിയുണ്ട്. സുലേഖ പ്ളാന്‍ മോണിട്ടറിംഗ് പ്രകാരം 2014-15 വാര്‍ഷിക പദ്ധതി പ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ ആകെ ചെലവ് 5918.58 കോടി രൂപയാണ്. ഗ്രാമപഞ്ചായത്തുകളുടേത് 3372.76 കോടി രൂപയും ബ്ളോക്ക് പഞ്ചായത്തുകളുടേത് 676.82 കോടി രൂപയും ജില്ലാപഞ്ചായത്തുകളുടേത് 910.30 കോടി രൂപയും മുനിസിപ്പാലിറ്റികളുടേത് 579.43കോടി രൂപയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടേത് 379.26 കോടി രൂപയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.