ചുമട്ടുതൊഴിലാളിക്കു കാരുണ്യയുടെ ഒരു കോടി
ചുമട്ടുതൊഴിലാളിക്കു കാരുണ്യയുടെ ഒരു കോടി
Tuesday, May 5, 2015 10:59 PM IST
ആലപ്പുഴ: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ആലപ്പുഴ സ്വദേശിയായ ചുമട്ടുതൊഴിലാളിക്ക്. കാര്‍ഗിലില്‍ മൈന്‍ സ്ഫോടനത്തില്‍ മരിച്ച ധീരജവാന്‍ സ്വാമിനാഥന്റെ മൂത്ത സഹോദരി ഭര്‍ത്താവ് ആലപ്പുഴ കൊറ്റംകുളങ്ങരവാര്‍ഡ് തറയില്‍ പി.എസ്. ചന്ദ്രനാ(57)ണ് ഭാഗ്യവാന്‍. ഇദ്ദേഹമെടുത്ത ടിക്കറ്റ് നമ്പര്‍ കെഎക്സ് 570014നാണ് ഒന്നാം സമ്മാനം. ജോലി ചെയ്യുന്ന പാതിരാപ്പള്ളി അര്‍ച്ചന ട്രേഡേഴ്സില്‍ ദിവസവും ലോട്ടറിയുമായി എത്തുന്നയാളില്‍നിന്നു ചന്ദ്രന്‍ ടിക്കറ്റ് എടുക്കുക പതിവായിരുന്നു. അങ്ങനെയെടുത്ത ടിക്കറ്റിനാണു സമ്മാനം. കഴിഞ്ഞ 27 വര്‍ഷമായി ചുമട്ടുതൊഴിലാളിയാണ്.


മകളുടെ വിവാഹാവശ്യത്തിനായി ആകെ ഉണ്ടായിരുന്ന മൂന്നുസെന്റ് സ്ഥലം വിറ്റു ഭാര്യയുടെ വീട്ടില്‍ ഷീറ്റുകൊണ്ടു മറച്ച വീട്ടിലാണ് ഇദ്ദേഹവും കുടുംബവും കഴിയുന്നത്. കിട്ടുന്ന സമ്മാനത്തുകയില്‍നിന്നു മക്കള്‍ക്കായി വെവ്വേറെ വീടുകള്‍ വച്ചുനല്കണമെന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഒപ്പം തനിക്കു ടിക്കറ്റു നല്കിയ ആളുടെ വീടു കണ്ടുപിടിച്ചു അയാളെ സഹായിക്കണം. ടിക്കറ്റ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പാതിരാപ്പള്ളി ശാഖയില്‍ ഏല്‍പ്പിച്ചു. ഭാര്യ: സോമലത, മക്കള്‍: സുമേഷ്, അജീഷ്, സുരേഷ്, ലക്ഷ്മി. മരുമകന്‍: സനോജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.