നഴ്സിംഗ് റിക്രൂട്ട്മെന്റ്: ഉതുപ്പ് വര്‍ഗീസിനെതിരേ തെളിവുണ്െടന്നു സിബിഐ
നഴ്സിംഗ് റിക്രൂട്ട്മെന്റ്:  ഉതുപ്പ് വര്‍ഗീസിനെതിരേ തെളിവുണ്െടന്നു സിബിഐ
Wednesday, May 6, 2015 1:33 AM IST
കൊച്ചി: കുവൈറ്റിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് അനധികൃതമായി ലക്ഷങ്ങള്‍ ഈടാക്കി എന്ന കേസില്‍ കൊച്ചിയിലെ അല്‍ സറാഫ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്സ് ഗ്രൂപ്പ് എംഡി ഉതുപ്പ് വര്‍ഗീസിനെതിരേ തെളിവുണ്െടന്നു സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഉതുപ്പ് വര്‍ഗീസിനു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണു സിബിഐ നിലപാട്. ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി സിബിഐയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

കുവൈറ്റിലേക്ക് 1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്തതില്‍ ഉതുപ്പ് വര്‍ഗീസ് വന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയതായി കണ്െടത്തിയെന്നു സിബിഐ വ്യക്തമാക്കി. കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് എല്‍. അഡോള്‍ഫസുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയാണു തട്ടിപ്പു നടത്തിയത്. കേസില്‍ അഡോള്‍ഫസിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉതുപ്പിനെ മൂന്നാം പ്രതിയാക്കിയത്.


കുവൈറ്റ് ആരോഗ്യമന്ത്രാലയവുമായുള്ള കരാര്‍ അനുസരിച്ച് ഉദ്യോഗാര്‍ഥികളില്‍നിന്ന് 19,500 രൂപ വീതം സര്‍വീസ് ഫീസായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. നഴ്സുമാരുടെ വിമാനടിക്കറ്റ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ ആരോഗ്യമന്ത്രാലയം വഹിക്കുമെന്നു കരാറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കുവൈറ്റിലേക്കു വീസ ശരിയാക്കുന്നതിന്റെ പേരില്‍ അല്‍ സറാഫ ഏജന്‍സി ഓരോരുത്തരില്‍നിന്നും 19.5 ലക്ഷം രൂപ വീതം ഈടാക്കി. ഉതുപ്പ് വര്‍ഗീസിനെ കസ്റഡിയില്‍ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. തന്റെ കമ്പനിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട മറ്റ് ഏജന്‍സികള്‍ സൃഷ്ടിച്ചതാണ് ഈ ആരോപണമെന്ന ഉതുപ്പിന്റെ വാദം ശരിയല്ലെന്നു സിബിഐ വിശദീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.