സ്മിതയുടെ തിരോധാനം: ആന്റണിയുടെ ജാമ്യാപേക്ഷ തള്ളി
Wednesday, May 6, 2015 11:51 PM IST
കൊച്ചി: ഇടപ്പള്ളി സ്വദേശിനി സ്മിതയെ പത്തു വര്‍ഷം മുന്‍പ് യുഎഇയില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റിലായ ഭര്‍ത്താവ് പള്ളുരുത്തി ചിറയ്ക്കല്‍ ആന്റണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റീസ് കെ. രാമകൃഷ്ണന്‍ തള്ളി. രാജ്യത്തിനു പുറത്തേക്കു കേസന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്െടന്നും വിദേശ ബന്ധമുള്ള ഹര്‍ജിക്കാരന് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

ദുബായിയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന്റെ അടുത്തേക്കു പോയ സ്മിതയെ 2005 സെപ്റ്റംബറിലാണ് കാണാതായത്. മറ്റൊരാളോടൊപ്പം പോകുകയാണെന്ന് കത്ത് എഴുതിവച്ചാണ് സ്മിത പോയതെന്നാണ് ആന്റണി ബന്ധുക്കളോടു പറഞ്ഞിരുന്നത്.

സ്മിതയുടെ ബന്ധു ദുബായിയില്‍ ആന്റണിയുടെ അടുത്ത് വിവരം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ മറ്റൊരു യുവതി ആന്റണിയോടൊപ്പം താമസിക്കുന്നതായി കണ്െടത്തി. ഇതിന്റെ പേരില്‍ തര്‍ക്കം മൂത്തപ്പോള്‍ മൂവരെയും ദുബായ് പോലീസ് കസ്റഡിയിലെടുത്തിരുന്നു. സ്മിതയുടേതെന്ന പേരില്‍ ആന്റണി പ്രചരിപ്പിച്ച കത്ത് വ്യാജമാണെന്നു ക്രൈംബ്രാഞ്ച് കണ്െടത്തി.


യുഎഇയില്‍ നിന്ന് അമേരിക്കയിലേക്കു കടന്ന ആന്റണിയെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ചു ക്രൈംബ്രാഞ്ച് അറസ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ സ്മിതയുടേതെന്നു സംശയിക്കുന്ന മൃതദേഹം യുഎഇയിലെ മോര്‍ച്ചറിയില്‍ കണ്െടത്തിയതായി ദുബായ് പോലീസ് കേരളത്തിലെ ബന്ധുക്കളെ അറിയിച്ചിരുന്നു.

40 ദിവസത്തിലേറെയായി ജുഡീഷല്‍ കസ്റഡിയിലാണെന്നു കാട്ടിയാണ് ഹര്‍ജിക്കാരന്‍ ജാമ്യാപേക്ഷ നല്‍കിയത്. കാലാവധി മാത്രം പരിഗണിച്ച് ജാമ്യം അനുവദിക്കാനാവില്ലെന്നും ജാമ്യം നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.