ആരോഗ്യരംഗത്തു മികച്ച സേവനം കുറഞ്ഞ ചെലവില്‍ ലഭ്യമാകണം: ഡോ. കലാം
ആരോഗ്യരംഗത്തു മികച്ച സേവനം കുറഞ്ഞ ചെലവില്‍ ലഭ്യമാകണം: ഡോ. കലാം
Thursday, May 7, 2015 11:01 PM IST
കൊച്ചി: എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനമുണ്ടാകുന്ന തരത്തില്‍ ആരോഗ്യരംഗത്തു മികച്ച ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണമെന്നു മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം അഭിപ്രായപ്പെട്ടു. രോഗികളെ കേന്ദ്രീകരിച്ചാവണം ആശുപത്രികള്‍ പ്രവര്‍ത്തിക്കേണ്ട തെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആസ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ കൊച്ചിയിലെ ആസ്റര്‍ മെഡ്സിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആതുരസേവനമേഖല രാജ്യത്ത് ഇന്നു കൂടുതല്‍ സാങ്കേതിക തികവോടെ മുന്നേറിക്കഴിഞ്ഞു. ഇതിന്റെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാകണം. തീക്ഷ്ണതയോടെയും കൂട്ടായ്മയിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ആശുപത്രികളുടെ കരുത്താണ്. മികച്ച സാങ്കേതിക സംവിധാനങ്ങളും ചികിത്സാ സൌകര്യങ്ങളും ലഭ്യമാക്കുന്നതിനൊപ്പം പാരിസ്ഥിതിക സൌഹാര്‍ദമുള്ള അന്തരീക്ഷം നിലനിര്‍ത്താനും ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപയോഗം നിയന്ത്രിച്ചും സൌരോര്‍ജം പ്രയോജനപ്പെടുത്തിയും പരിസ്ഥിതി സൌഹൃദാന്തരീക്ഷം സംരക്ഷിക്കാനാകും. ആസ്റര്‍ മെഡ്സിറ്റി പോലുള്ള സ്ഥാപനങ്ങള്‍ മികച്ച സേവനം പരമാവധി പേരിലേക്ക് എത്തിക്കുന്നു എന്നതില്‍ സന്തോഷമുണ്െടന്നും ഡോ.കലാം പറഞ്ഞു.

മികച്ച ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഹീമോഫീലിയ രോഗികള്‍ക്കു ജീവിതകാലം മുഴുവന്‍ സൌജന്യ മരുന്നുനല്‍കാനുള്ള തീരുമാനം ഈ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആസ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ഞങ്ങള്‍ നിങ്ങളെ നന്നായി പരിചരിക്കും എന്ന വാഗ്ദാനം പൂര്‍ണമായും നിറവേറ്റി ആധുനിക ചികിത്സാരംഗത്തെ മികച്ച പരിചരണം ശ്രദ്ധയോടും സ്നേഹവാത്സല്യങ്ങളോടും കൂടി നല്‍കാനാണ് ആസ്റര്‍ മെഡ്സിറ്റിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.


ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ ആസ്റര്‍ മെഡ്സിറ്റിയിലെ ആയിരത്തോളം ജീവനക്കാര്‍ അവയവദാന പ്രതിജ്ഞയെടുത്തു. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, കെ. ബാബു, ആര്യാടന്‍ മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, അടൂര്‍ പ്രകാശ്, ദുബായ് ഹെല്‍ത്ത് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ അല്‍ ഹജ് അല്‍ മൈദൂര്‍, മാലദ്വീപ് ആരോഗ്യമന്ത്രി ഹുസൈന്‍ റഷീദ്, ശ്രീലങ്ക ആരോഗ്യമന്ത്രി എം.ടി. ഹസന്‍ അലി, കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍, എംപിമാരായ കെ.വി. തോമസ്, അബ്ദുള്‍ വഹാബ്, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. ഹരീഷ് പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി ആന്‍ഡ് യൂറോളജി എന്നീ മികവിന്റെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചേരാനല്ലൂര്‍ പഞ്ചായത്തിലെ 2,500 ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൌജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, മാലിന്യസംസ്കരണ പദ്ധതി എന്നിവയ്ക്കും ഇന്നലെ തുടക്കമായി. നഴ്സിംഗ് മികവിനുള്ള എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റും ഗ്രീന്‍ ഓപ്പറേഷന്‍ തിയറ്റര്‍ സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ സമ്മാനിച്ചു.

മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയും എട്ടു മികവിന്റെ കേന്ദ്രങ്ങളും ചേര്‍ന്നതാണു സമ്പൂര്‍ണ മെഡിക്കല്‍ ടൌണ്‍ഷിപ് വിഭാവനം ചെയ്യുന്ന ആസ്റര്‍ മെഡ്സിറ്റിയുടെ ആദ്യ ഘട്ടം. ഔപചാരിക ഉദ്ഘാടനം ഇന്നലെയായിരുന്നെങ്കിലും ഒന്‍പതു മാസമായി ആശുപത്രിയുടെ പ്രവര്‍ത്തനം തുടരു കയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.