നേതൃമാറ്റം ആവശ്യമുണ്െടന്നു കരുതുന്നില്ല: ജോസഫ് വാഴയ്ക്കന്‍
നേതൃമാറ്റം ആവശ്യമുണ്െടന്നു കരുതുന്നില്ല: ജോസഫ് വാഴയ്ക്കന്‍
Friday, May 22, 2015 12:05 AM IST
കൊച്ചി: നിലവില്‍ സംസ്ഥാന ഭരണത്തില്‍ നേതൃമാറ്റം ആവശ്യമുണ്െടന്നു കരുതുന്നില്ലെന്നു കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ. നേതൃമാറ്റം വേണമോയെന്ന കാര്യം തീരുമാനിക്കേണ്ടതു പാര്‍ട്ടി ഹൈക്കമാന്‍ഡാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതയും ഉള്ള നേതാവാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രിയും കൂടി ആലോചിച്ചാണു നടപടി സ്വീകരിക്കുന്നത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. വിജിലന്‍സ് അന്വേഷണത്തെ സാധാരണ കേസ് അന്വേഷണത്തിന്റെ രീതികളുമായി ബന്ധപ്പെടുത്തി കാണരുത്.

ബാര്‍കോഴ അന്വേഷണത്തിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്കാണു ചെന്നിത്തല കഴിഞ്ഞ ദിവസം മറുപടി നല്‍കിയത്. അതിനു വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. കെ.എം. മാണിയും കെ. ബാബുവും കോഴ വാങ്ങിയതായി താന്‍ വിശ്വസിക്കുന്നില്ല. സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്നു പറയുന്നതു ശരിയല്ല. അഴിമതിയുടെ പുകമറയിലാണെന്നു പറയാം. പലരും സൃഷ്ടിക്കുന്ന പുകമറയാണിത്. ഓരോരുത്തര്‍ക്കും ഓരോ താത്പര്യങ്ങളാണ്.


തെറ്റുകള്‍ കാണുമ്പോള്‍ ചിലര്‍ വിളിച്ചുപറയും. അതാണു പാര്‍ട്ടിയുടെ ശക്തിയും ദൌര്‍ബല്യവും. എന്നാല്‍, വളരെ പെട്ടെന്നു യോജിക്കാനും കഴിയും. സര്‍ക്കാര്‍ കാലാവധി തികയ്ക്കും. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും യുഡിഎഫും തന്നെ വിജയിക്കും. വിഎസ് എന്തെങ്കിലും ഗുണപരമായ സംഭാവന ചെയ്യുന്ന നേതാവായി തനിക്കു തോന്നിയിട്ടില്ല. നിയമസഭയിലെ തന്റെ അനുഭവം അതാണ്. സ്വന്തം നിലനില്‍പ്പിനായി ഏതു വേഷവും കെട്ടുന്നയാളാണ് വിഎസ്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സര്‍വകക്ഷി യോഗത്തില്‍ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ജനങ്ങളുടെ അപ്രീതി നേടിയെടുത്ത പ്രധാനമന്ത്രി എന്ന ഖ്യാതി നരേന്ദ്ര മോദിക്കാണ്- അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.