മറയൂരില്‍ 15.12 കോടിയുടെ ചന്ദനം ലേലംചെയ്തു
Friday, May 22, 2015 12:05 AM IST
മറയൂര്‍: മറയൂരില്‍ നടന്ന ചന്ദനലേലത്തില്‍ 15.12 കോടി രൂപയുടെ ചന്ദനങ്ങള്‍ ലേലംചെയ്തു. രണ്ടാമത്തെ ഓണ്‍ലൈന്‍ ചന്ദന ലേലമാണു രണ്ടു ദിവസംകൊണ്ടു പൂര്‍ത്തിയായത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കായി സാപ് വുഡ് ബില്ലറ്റ് എന്നപേരില്‍ ഒമ്പതു ടണ്‍ ചന്ദനം ലേലത്തില്‍ വനം വകൂപ്പ് എത്തിച്ചെങ്കിലും ഒരൂ കിലോഗ്രാം പോലും ലേലത്തില്‍ പോയില്ല.

അഞ്ചുകിലോഗ്രാം ഉള്‍പ്പെടെ ചെറിയ ലോട്ടുകള്‍ ഉള്‍പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നും കൊച്ചി ദേവസ്വം മാത്രമാണു ലേലത്തില്‍ പങ്കെടുത്തത്. സായി ലളിത് ചെന്നൈ, അല്‍സന ഫ്രാഗ്രാന്‍സ് ഡല്‍ഹി, സൂര്യാ ഹാന്‍ഡിക്രാഫ്റ്റ്സ് ജയ്പൂര്‍, കര്‍ണാടക സോപ്സ്, കര്‍ണാടക ഹാന്‍ഡിക്രാഫ്റ്റ്സ്, റൂറല്‍ ആര്‍ട്ടിസാന്‍സ് സേലം തുടങ്ങിയ എട്ട് പ്രമുഖ കമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തു. ക്ളാസ് നാല് (ഗോട്ട്ല) ഇനത്തില്‍പെട്ട ചന്ദനത്തിന ്കിലോഗ്രാമിനു ലഭിച്ച 11510 രൂപയാണ് ഉയര്‍ന്ന വില ക്ളാസ് അഞ്ച് (ഗാട്ബട്ല) ഇനത്തില്‍ പെട്ട ചന്ദനത്തിന് 11400 രൂപവില ലഭിച്ചു.


ഇത്തവണ ചന്ദന വേരുകള്‍ക്ക് ഉയര്‍ന്ന വിലയാണു ലഭിച്ചത.് ലേലത്തിന് ഒരുക്കിവച്ചിരുന്ന മുഴുവന്‍ ചന്ദനവേരുകളും വിറ്റുപോയി. വേരുകള്‍ക്കു മാത്രം രണ്ടുകോടി രൂപയാണു ലഭിച്ചത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കും ആയുര്‍വേദ ഔഷധ ശാലകള്‍ക്കൂം കൂടുതല്‍ സൌകര്യപ്രദമായി ലേലത്തില്‍ പങ്കെടുക്കൂന്നതിനുവേണ്ടിയാണ് ചന്ദനലേലം ഓണ്‍ലൈനാക്കിയത്. കേരളത്തിലെ ഏക ചന്ദന ലേലമാണ് മറയൂരിലേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.