അഭിഭാഷകരെത്തിയില്ല; കോടതി തടസപ്പെട്ടു
Friday, May 22, 2015 12:15 AM IST
കൊച്ചി: ക്രിമിനല്‍ കേസുകളിലെ അപ്പീല്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ പ്രതികളുടെ ഭാഗം വാദിക്കേണ്ട അഭിഭാഷകര്‍ ഇന്നലെയും ഹാജരായില്ല. രാഷ്ട്രീയ കൊലപാതക കേസ് ഉള്‍പ്പടെ 25 കേസുകള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് പി. സുധീന്ദ്രകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അപ്പീലുകള്‍ പരിഗണിക്കുന്നതു രാവിലെ അവസാനിപ്പിച്ചു.

മധ്യവേനലവധി കഴിഞ്ഞു ബുധനാഴ്ച കോടതി തുറന്നപ്പോള്‍ 23 കേസുകളാണു ഡിവിഷന്‍ ബെഞ്ചിന്റെ ലിസ്റിലുണ്ടായിരുന്നത്. രാവിലെ 10.15ന് അപ്പീലുകള്‍ പരിഗണിക്കാന്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മാത്രമാണു ഹാജരായത്. പ്രതികളുടെ വാദം കേട്ട ശേഷമേ ഇവര്‍ക്കു വാദം ഉന്നയിക്കാനാവൂ. പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ എത്താതിരുന്നതു ശരിയല്ലെന്നു നിരീക്ഷിച്ച കോടതി അഭിഭാഷകരെ കേസ് ഏല്‍പ്പിച്ച കക്ഷികളെയും ബാര്‍ കൌണ്‍സിലിനെയും ഇക്കാര്യം അറിയിക്കണമെന്നും ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു. ബുധനാഴ്ച ഒരു കേസില്‍ മാത്രമേ കോടതിക്കു വാദം കേള്‍ക്കാനായുള്ളൂ.


ഇന്നലെ മൂന്നു കേസുകളില്‍ മാത്രമാണു വാദം കേട്ടത്. കേസിന്റെ ലിസ്റ് പ്രസിദ്ധീകരിക്കാതിരുന്നതാണ് അഭിഭാഷകര്‍ ഹാജരാകാതിരുന്നതിനു കാരണമായി പറയുന്നത്. ഏതെല്ലാം കേസുകളാണു പിറ്റേന്നു പരിഗണിക്കുക എന്നതു സംബന്ധിച്ചു വൈകുന്നേരത്തോടെ ഹൈക്കോടതിയില്‍ ലിസ്റ് പ്രസിദ്ധീകരിക്കുകയാണു പതിവ്.

ഹര്‍ജികള്‍ ഏതു കോടതിയില്‍ എപ്പോഴാണു പരിഗണിക്കുന്നതെന്നു ലിസ്റിലൂടെ അറിയാം. ബന്ധപ്പെട്ട കേസുകള്‍ പഠിച്ചു കോടതിയില്‍ ഹാജരാകുന്നതിന് അഭിഭാഷകര്‍ക്ക് അവസരം ലഭിക്കാനാണു നേരത്തെ ലിസ്റ് പ്രസിദ്ധീ കരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.