കസ്തൂരി രംഗന്‍: ക്വാറി പറ്റില്ലെന്നു സത്യവാങ്മൂലം
Friday, May 22, 2015 12:00 AM IST
കൊച്ചി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്വാറി തുടരാനാവില്ലെന്നു ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. കസ്തൂരിരംഗന്‍ ശിപാര്‍ശ പ്രകാരം പരിസ്ഥിതി ദുര്‍ബല മേഖലയെന്നു നിര്‍ണയിക്കപ്പെട്ട അഗളി വില്ലേജിലെ ക്വാറിയുടെ ലൈസന്‍സ് പുതുക്കി നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്തു വി.പി. മൊയ്തീന്‍ കുഞ്ഞ് നല്‍കിയ ഹര്‍ജിയിന്മേലാണു സത്യവാങ്മൂലം.

ഹര്‍ജിക്കാരന്റെ ക്വാറി പരിസ്ഥിതി ദുര്‍ബല മേഖലയ്ക്ക് അപ്പുറത്താണെന്നാണു വാദം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നിശ്ചയിച്ച പരിസ്ഥിതി ദുര്‍ബല മേഖല അതിര്‍ത്തികള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിരുന്നതാണെന്നും അതില്‍ തന്റെ ക്വാറി ഉള്‍പ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. വെബ്സൈറ്റില്‍ മേഖലയുടെ ഭൂപടം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പ്രാദേശികതല നിരീക്ഷണ സമിതി നല്‍കിയ വിവരങ്ങള്‍ പ്രകാരം കേരളത്തിലെ പരിസ്ഥിതി ദുര്‍ബല മേഖലയ്ക്ക് അതിര്‍ത്തി നിശ്ചയിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.