ശ്രീവിദ്യയുടെ വില്‍പ്പത്രം ഗണേഷ് കുമാര്‍ അട്ടിമറിച്ചെന്നു ശ്രീവിദ്യയുടെ സഹോദരന്‍
Saturday, May 23, 2015 1:19 AM IST
തിരുവനന്തപുരം: നടി ശ്രീവിദ്യയുടെ വില്‍പ്പത്രം കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ അട്ടിമറിച്ചതായി സഹോദരന്‍ ശങ്കരരാമന്‍ ലോകായുക്ത മുമ്പാകെ മൊഴി നല്‍കി. മൊഴി പരിഗണിച്ച ലോകായുക്ത ഡിവിഷന്‍ ബെഞ്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗണേഷ്കുമാറിനു നോട്ടീസ് നല്‍കി.

ഗണേഷിനെതിരേ മുഖ്യമന്ത്രിക്കു രണ്ടു പ്രാവശ്യം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ശങ്കരരാമന്‍ മാധ്യമങ്ങളോടു പറഞ്ഞു. 2006 ഓഗസ്റ് 17നാണ് ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് മുഖേന ശ്രീവിദ്യ വില്‍പ്പത്രം രജിസ്റര്‍ ചെയ്തത്. മരണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങള്‍ വ്യക്തമായി വില്‍പ്പത്രത്തില്‍ പ്രതിപാദിച്ചിരുന്നു. ട്രസ്റ് രൂപീകരിച്ച ശേഷം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു ധനസഹായം നല്‍കണം, സംഗീത- നൃത്ത സ്കൂള്‍ തുടങ്ങണം, സ്വത്തിന്റെ ഒരു വിഹിതം സഹോദരന്റെ രണ്ട് ആണ്‍മക്കള്‍ക്കു നല്‍കണം. വില്‍പ്പത്രം പ്രകാരം ഇവ നടപ്പാക്കേണ്ട ചുമതല കെ.ബി. ഗണേഷ്കുമാറിനായിരുന്നു. വില്പത്രത്തില്‍ ശ്രീവിദ്യ പറഞ്ഞ ആഗ്രഹങ്ങളെല്ലാം ഗണേഷകുമാര്‍ അട്ടിമറിച്ചുവെന്നു ശങ്കരരാമന്‍ ലോകായുക്തയില്‍ മൊഴി നല്‍കി.


ശ്രീവിദ്യയുടെ പേരില്‍ ട്രസ്റ് രൂപീകരിച്ചതു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ട്രസ്റിന്റെ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. സഹോദരി മരിച്ച് ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഗണേഷ്കുമാറിനെതിരേ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം വീണ്ടും മുഖ്യമന്ത്രിക്കു പരാതി നല്‍കിയതായും ശങ്കരരാമന്‍ പറഞ്ഞു.

ശ്രീവിദ്യയുടെ വില്‍പ്പത്രം അട്ടിമറിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പാലക്കാട് സ്വദേശി രവീന്ദ്രനാഥാണ് ലോകായുക്തയെ സമീപിച്ചത്. ജൂണ്‍ 19ന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനായി ലോകായുക്ത ഗണേഷകുമാറിന് നോട്ടീസയച്ചു.

ശ്രീവിദ്യയുടെ പ്രധാന സമ്പാദ്യങ്ങളായ വട്ടിയൂര്‍ക്കാവിലെ എട്ട് സെന്റ് ഭൂമിയും ഇരുനില ക്കെട്ടിടവും, ചെന്നൈയിലെ സ്വാമി അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റ്, 15,50,000 രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, മൂന്നു ലക്ഷം രൂപയുടെ പോസ്റ് ഓഫീസ് സേവിംഗ്സ്, 580 ഗ്രാം സ്വര്‍ണം, ഒന്നരക്കിലോ വെളളി എന്നിവയാണു വില്‍പ്പത്രം പ്രകാരം ഗണേഷ്കുമാറിനു കൈമാറി യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.