വെറ്ററിനറി വാഴ്സിറ്റി നിയമനം രജിസ്ട്രാര്‍ അടക്കമുള്ളവര്‍ക്കെതിരേ കേസ്
Saturday, May 23, 2015 1:39 AM IST
തൃശൂര്‍: വെറ്ററിനറി സര്‍വകലാശാലയിലെ താത്കാലിക തൊഴിലാളികളുടെ നിയമനത്തില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജിയില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവനുസരിച്ചു തൃശൂര്‍ വിജിലന്‍സ് പോലീസ് കേസെടുത്തു. സര്‍വകലാശാലയുടെ മുന്‍ രജിസ്ട്രാര്‍ കെ.പി. ശ്രീകുമാര്‍, ലൈവ്സ്റോക്ക് വിഭാഗം മേധാവി ഡോ.കെ.എസ്. അനില്‍, ലേബര്‍ ഓഫീസര്‍, ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്.

പാണഞ്ചേരി പഞ്ചായത്തിലെ പുത്തന്‍പറമ്പില്‍ ജോര്‍ജിന്റെ മകന്‍ പി.ജി. ബേബി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിച്ചാണു കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.


ക്രമക്കേടിലൂടെ നിയമനം നേടിയവരെ ഉടനെ പിരിച്ചുവിടണമെന്നു ജനതാ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ലേബേഴ്സ് സെന്റര്‍- എച്ച്എംഎസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ജി. ഷാജി അധ്യക്ഷനായി. സി.ജെ. ബാബു, ഷിജു വി. മത്തായി, കെ.സി. രമേഷ്, സെക്രട്ടറി ജയകുമാര്‍, സി.കെ. സന്തോഷ്, വി.എസ്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.