പുറംജോലിക്കരാര്‍: നിയമനിര്‍മാണം അനിവാര്യം
Sunday, May 24, 2015 11:51 PM IST
കൊച്ചി: പുറംജോലിക്കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരി ക്കാന്‍ നിയമനിര്‍മാണം അനിവാര്യ മാണെന്നു സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്. പുറംജോലിക്കരാറിന്റെ പേരില്‍ നടക്കു ന്നതു ശുദ്ധമായ ഭാഷയില്‍ പറ ഞ്ഞാല്‍ ചൂഷണമാണ്. അതു പരി ഹരിക്കാനായി വ്യക്തമായ സമീപ നവും നിയമനിര്‍മാണവും അനിവര്യമായിരിക്കുന്നതായും ജസ്റീസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. തൊഴില്‍ നിയമങ്ങളെ സംബന്ധിച്ചു നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് (എന്‍ഐപിഎം) കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുറംജോലിക്കരാര്‍ ഇന്നു സമസ്ത മേഖലകളിലും കണ്ടുവരുന്നു. ഹയര്‍, ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് എന്നതാണ് ഇവരുടെ കാര്യത്തില്‍ മാനേജ്മെന്റു കളുടെ നിലപാട്. ഇതു ശരിയല്ല. ഇത്തരത്തില്‍ ജോലിക്കെത്തുന്നവ രുടെ മനുഷ്യാവകാശങ്ങള്‍ സംര ക്ഷിക്കുന്നുണ്േടായെന്ന കാര്യം ബ ന്ധപ്പെട്ടവര്‍ പരിശോധിക്കണം. തൊഴിലാളികള്‍ എന്ന നിലയില്‍ നിയമ പരമായ പരിരക്ഷ അവര്‍ക്കു ലഭിക്കുന്നുണ്െടന്ന് ഉറപ്പാക്കണം.


പുറംജോലിക്കരാറുകാരും മറ്റു ജോലിക്കാരെ പോലെ സ്ഥാപന ത്തിനു വേണ്ടി തന്നെയാണു പ്രവര്‍ത്തിക്കുന്നത് എന്ന് ഓര്‍മിക്കണം. സമൂഹത്തില്‍ ക്രമം സൃഷ്ടിക്കുകയെന്നതാണു നിയമത്തിന്റെ ഉദ്ദേ ശം. അതു സാധിക്കണമെങ്കില്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംര ക്ഷിക്കപ്പെടണം. മാനേജര്‍മാര്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഊന്നി പ്രവര്‍ത്തിക്കണം. കോടതിക ള്‍ ചെയ്യുന്നതു തര്‍ക്കങ്ങള്‍ പരിഹരിക്കല്‍ മാത്രമല്ല, അതുവഴി പൌരാവകാശങ്ങള്‍ സംരക്ഷിക്കല്‍ കൂടി യാണ്. നിയമം സമൂഹത്തിന്റെ ക ണ്ണാടിയാണെന്നും അദ്ദേഹം പറ ഞ്ഞു.

എന്‍ഐപിഎം ദേശീയ വൈസ് പ്രസിഡന്റ് എ.എസ്. ഗിരീഷ്, കേര ള ചാപ്റ്റര്‍ പ്രസിഡന്റ് തോമസ് ക ടവന്‍, പ്രഫ. എച്ച്.എ.സി. പോപ്പന്‍, കെ. വിട്ടല റാവു, കെ. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.