സര്‍ക്കാരിന് 24 കോടി പിരിച്ചു നല്‍കി: ബിജു രമേശ്
സര്‍ക്കാരിന് 24 കോടി  പിരിച്ചു നല്‍കി: ബിജു രമേശ്
Monday, May 25, 2015 12:22 AM IST
കൊച്ചി: സര്‍ക്കാരിന് നാലു വര്‍ഷത്തിനുള്ളില്‍ 24 കോടി രൂപ പിരിച്ചു നല്‍കിയതായി കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. പലപ്പോഴായി ഇതിനു വേണ്ടി ബാറുടമകളില്‍നിന്നു പണം പിരിച്ചെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ബാറുടമകളില്‍നിന്ന് അഞ്ചു ലക്ഷം വീതം താന്‍ പിരിച്ചു നല്‍കി. മന്ത്രിമാര്‍ക്കു മാത്രമല്ല, ചില എംഎഎല്‍എമാര്‍ക്കും പണം കൊടു ത്തു. ഇതെല്ലാം മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു. കൂടുതല്‍ മന്ത്രിമാരുടെ പേരുകള്‍ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം പുറത്തുവരും. മന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപ നല്‍കി. ഇടയ്ക്കുനിന്നു പണം ഉണ്ടാക്കാന്‍ മാണിയെ അനുവദിക്കരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ നല്‍കേണ്െടന്നു മുഖ്യമന്ത്രി പറഞ്ഞതായി തന്നെ അറിയിച്ചതു കെ.ബാബുവാണെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.


ബാബു തനിക്കെതിരേ വ്യക്തിഹത്യ നടത്തുകയാണ്. തന്നെ കൂടുതല്‍ കേസുകളില്‍ കുടുക്കാനാണു ശ്രമിക്കുന്നത്. ഇതു മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കെ. ബാബുവിന് 200 കോടി രൂപയുടെ ആസ്തിയുണ്ട്. ബാബുവിന്റെ കൈയിലുള്ളതു ജനങ്ങളെ വിറ്റുണ്ടാ ക്കിയ കാശാണെന്നും ബിജു രമേശ് ആരോപിച്ചു. ഡയറി ഫാമും ഏക്കര്‍ കണക്കിനു തോട്ടവും മരുമക്കളുടെ പേരില്‍ ബാബു വാങ്ങിയിട്ടുണ്െടന്നും ബിജു രമേശ് ആരോപിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനയായ കെബിഎച്ച്എയുടെ എക്സിക്യൂട്ടീവ് യോഗം ബിജു രമേശിനു പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ കടുത്ത തര്‍ക്കങ്ങളും ഭിന്നതകളും ഉയര്‍ന്ന യോഗത്തില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതിനും തീരുമാ നിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.