ഡിജിപിക്കെതിരേ വ്യാജ ആരോപണം: പി.സി. ജോര്‍ജിനെതിരേ സര്‍ക്കാര്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തേക്കും
ഡിജിപിക്കെതിരേ വ്യാജ ആരോപണം:  പി.സി. ജോര്‍ജിനെതിരേ സര്‍ക്കാര്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തേക്കും
Monday, May 25, 2015 12:22 AM IST
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കുമെതിരേ വ്യാജ ആരോപണം ഉന്നയിച്ച മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് അടക്കം മൂന്നു പേര്‍ക്കെതിരേ സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തേക്കും. പി. സി. ജോര്‍ജ് എംഎല്‍എ, റിട്ട. ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തി, സസ്പെന്‍ഷനിലുള്ള എസ്പി ജേക്കബ് ജോബ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാമെന്നുള്ള നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കു കൈമാറി.

നടപടി തുടരാമെന്നു നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കു റിപ്പോര്‍ട്ട് നല്‍കും. ആഭ്യന്തര സെക്രട്ടറിയാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് (ഡിജിപി) റിപ്പോര്‍ട്ട് നല്‍കേണ്ടത്. സര്‍ക്കാരിനു വേണ്ടി ഡിജിപിയാണു കേസ് ഫയല്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ നേരിട്ട് കേ സ് നല്‍കണമെന്ന ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യത്തിന്റെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.


തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബും റിട്ട. ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പി.സി. ജോര്‍ജ് പുറത്തുവിട്ടിരുന്നു. തൃശൂരില്‍ സുരക്ഷാ ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ നിഷാമുമായി ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനു ബന്ധമുണ്െടന്നായിരുന്നു ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.