വിപണിയില്‍ ഇല്ലാത്ത ബ്രസീലിയന്‍ കറന്‍സി വിനിമയം; നാലുപേര്‍ അറസ്റില്‍
Saturday, May 30, 2015 12:27 AM IST
കൊച്ചി: വിപണിയില്‍നിന്ന് ഔദ്യോഗികമായി പിന്‍വലിച്ച ബ്രസീലിയന്‍ കറന്‍സി നോട്ടുകള്‍ കൈമാറി 35 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ നാലുപേരെ മരട് പോലീസ് അറസ്റ് ചെയ്തു.

ബ്രസീലിയന്‍ റെയാലിന്റെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കാണിച്ചാണു സംഘം തട്ടിപ്പിനു ശ്രമിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസീല്‍ സെന്‍ട്രല്‍ ബാങ്ക് വിപണിയില്‍നിന്നു പിന്‍വലിച്ച നോട്ടുകളാണിവ. തിരുവനന്തപുരം ചാത്താലംപാട്ടുകോണം പുത്തന്‍വീട്ടില്‍ സുരേഷ്കുമാര്‍ (41), ഉദയഗിരിനഗര്‍ കാട്ടില്‍വീട്ടില്‍ വേണു (45), എറിച്ചല്ലൂര്‍ ക്രിസ്തുനിവാസില്‍ ക്രിസ്റിന്‍ (34), കന്യാകുമാരി അടക്കാകുഴി മങ്കുഴി വീട്ടില്‍ അഭിലാഷ് (35) എന്നിവരാണ് അറസ്റിലായത്.

തൃപ്പൂണിത്തുറയില്‍ വി ഹെല്‍പ് എന്ന സ്ഥാപനം നടത്തുന്ന കോട്ടയം സ്വദേശി സുമോദ് മോഹനനെ ബ്രസീലിയന്‍ കറന്‍സി വിനിമയം ചെയ്യാനുണ്െടന്നു പറഞ്ഞു സംഘം സമീപിച്ചു. സാധാരണ വിനിമയ നിരക്കനുസരിച്ചു ബ്രസീലിയന്‍ റെയാലിന് 21 രൂപ ലഭിക്കുമെങ്കിലും 15 രൂപ നല്‍കിയാല്‍ മതിയെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ സുമോദ് വിവരം പോലീസില്‍ അറിയിച്ചു.


പോലീസ് നിര്‍ദേശിച്ചതനുസരിച്ചു സംഘത്തെ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ വിളിച്ചുവരുത്തി. ആയിരത്തിന്റെ 68 നോട്ടുകളും അഞ്ഞൂറിന്റെ 345 നോട്ടുകളുമായി ഹബ്ബിലെത്തിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഈ ബ്രസീലിയന്‍ നോട്ടുകള്‍ വിപണിയില്‍നിന്നു പിന്‍വലിച്ചതാണെന്നു വ്യക്തമായത്. വഞ്ചനശ്രമത്തിനു കേസ് രജിസ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.