അരുവിക്കരയിലേതു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ലെന്നു കെഎസ്യുവിനോടു വി.എം. സുധീരന്‍
അരുവിക്കരയിലേതു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ലെന്നു കെഎസ്യുവിനോടു വി.എം. സുധീരന്‍
Sunday, May 31, 2015 12:41 AM IST
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലേക്കാണു സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നും അല്ലാതെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് അല്ലെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അരുവിക്കരയില്‍ ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി രംഗത്തു വന്നതിനോടു പ്രതികരിക്കുകയായിരുന്നു സുധീരന്‍.

ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടു കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു കത്തു നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ക്കു സുധീരന്‍ മറുപടി പറഞ്ഞില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ആശയ വിനിമയം നടത്താന്‍ ശബരീനാഥന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി ജി. കാര്‍ത്തികേയന്‍ നേരത്തെതന്നെ സൂചിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളും ഇതേക്കുറിച്ചു പറഞ്ഞിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായിനിന്നു വിജയം ഉറപ്പാക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.