ഡിജെ പാര്‍ട്ടി: നാലു പേര്‍കൂടി അറസ്റില്‍
ഡിജെ പാര്‍ട്ടി: നാലു പേര്‍കൂടി അറസ്റില്‍
Sunday, May 31, 2015 12:16 AM IST
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാ പാര്‍ട്ടിക്കിടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ നാലുപേര്‍കൂടി അറസ്റില്‍. കോഴിക്കോടുനിന്നു കൊച്ചിയിലേക്ക് ഹാഷിഷ് എത്തിച്ചവരെന്നു കരുതുന്ന നാലു യുവാക്കളെ കോയമ്പത്തൂരില്‍നിന്നാണ് അറസ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ പറപ്പില്‍ തങ്ങള്‍ റോഡ് പുളിയന്‍ചാലില്‍ വീട്ടില്‍ വസീം (29), മനക്കാവ് ആഴ്ചവട്ടം റമലത്ത് മന്‍സിലില്‍ മുഹമ്മദ് ഷബീബ് (26), പോക്കുന്ന് പൂവത്തിന്‍കണ്ടിപ്പറമ്പ് വീട്ടില്‍ ജനിത്ത് (25), കല്ലായി വട്ടക്കിണര്‍ ഷംനയില്‍ ഫവാസ് (27) എന്നിവരെയാണു വെള്ളിയാഴ്ച രാത്രി പിടികൂടിയത്.

ഡാന്‍സ് പാര്‍ട്ടിയുടെ മുഖ്യസംഘാടകനായ ഡിസ്ക് ജോക്കി കോക്കാച്ചി (മിഥുന്‍ സി. വിലാസ്) അറസ്റിലായതോടെ സംഘം കോഴിക്കോടുനിന്നു മുങ്ങിയിരുന്നു. ഇന്റീരിയര്‍ ഡിസൈനറും ഡിജെയുമായ വസീം വഴിയാണു മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പാര്‍ട്ടിയിലേക്കു മിഥുന്‍ ഹാഷിഷ് എത്തിച്ചത്. ഖത്തറിലെ പ്രമുഖ ഹോട്ടലിലെ ഫെയര്‍ നൈറ്റ് എന്ന ക്ളബ്ബില്‍ ഡിജെ ആയിരുന്ന വസീം നാട്ടില്‍ എത്തി കൊച്ചിയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. മിഥുന്റെ നിര്‍ദേശാനുസരണം വസീം ഉള്‍പ്പെടെ എട്ടംഗ സംഘമാണ് ഇയാളുടെ കാറില്‍ ഹോട്ടലില്‍ എത്തിയത്. മഫ്തിയില്‍ പോലീസ് സാന്നിധ്യമുണ്ടായേക്കുമെന്നു മിഥുന്‍ സൂചന നല്‍കിയതനുസരിച്ചു സംഘം ഹാഷിഷ് കാറില്‍വച്ചിട്ടു പാര്‍ട്ടിയില്‍ പങ്കെടുത്തതായി പോലീസ് പറയുന്നു.


പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡില്‍ ഇവരെ പരിശോധിച്ചെങ്കിലും മയക്കുമരുന്നു കണ്െടത്താതിരുന്നതിനാല്‍ വിട്ടയച്ചു. തുടര്‍ന്ന് കാക്കനാട്ടെ ഫ്ളാറ്റില്‍ എത്തിയ സംഘം പിന്നാലെ എത്തിയ മിഥുനു ഹാഷിഷ് കൈമാറി. 13,500 രൂപ ഫ്ളാറ്റില്‍വച്ചു മിഥുന്‍ ഫവാസിനു കൈമാറി. വസീമിന്റെ നിര്‍ദേശാനുസരണം ഷബീബാണു കേരളത്തിനു പുറത്തുനിന്നു ഹാഷിഷ് കോഴിക്കോട്ടെത്തിച്ചിരുന്നത്. ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന ജനിത്ത് നാട്ടിലെത്തിയശേഷം സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനാണ്. ഫവാസ് നാട്ടില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പോലീസ് കോഴിക്കോടെത്തുന്നതിനു മുമ്പേ ബംഗളൂരുവിലേക്കു കടന്ന സംഘം അവിടെനിന്നു കോയമ്പത്തൂരിലെത്തുമ്പോഴാണു പിടിയിലായത്. ഹില്‍ പാലസ് എസ്ഐ പി.ആര്‍. സന്തോഷ്, പ്രൊബേഷണറി എസ്ഐ ബിജു, ഗ്രേഡ് എസ്ഐ എല്‍ദോ ജോസഫ്, സീനിയര്‍ സിപിഒ അബ്ദുള്‍ ജബ്ബാര്‍, സിപിഒമാരായ ഹരികുമാര്‍, ജയകുമാര്‍, രഞ്ജിത്ത്, യൂസഫ് എന്നിവരുള്‍പ്പെട്ട സംഘമാണു നാലു പ്രതികളെയൂം അറസ്റ്ചെയ്തത്. ഡിസിപി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മീഷണര്‍ ബാബുകുമാര്‍, സൌത്ത് സിഐ സിബി ടോം, ഷാഡോ എസ്ഐ എ.അനന്തലാല്‍, മരട് എസ്ഐ എ.ബി.വിപിന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.