സായ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ തെളിവില്ലെന്നു ക്രൈംബ്രാഞ്ച്
Wednesday, June 3, 2015 12:23 AM IST
ആലപ്പുഴ: സായി കേന്ദ്രത്തില്‍ നാലു വിദ്യാര്‍ഥികള്‍ ആത്മഹത്യക്കു ശ്രമിച്ചു ഒരു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ തെളിവുകളില്ലെന്നു ക്രെെംബ്രാഞ്ച്. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാവില്ലെന്നും ആത്മഹത്യാശ്രമം നടത്തിയ കുട്ടികള്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്െടന്നും അന്വേഷണസംഘം വ്യക്തമാക്കി.

മജിസ്ട്രേറ്റിനും, അന്വേഷണസംഘത്തിനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. സായി കേന്ദ്രത്തില്‍ വച്ചു ബിയര്‍ കഴിച്ച കാര്യം കുട്ടികള്‍ മജിസ്ട്രേറ്റിനോടു പറഞ്ഞിരുന്നു. അതേസമയം ഇതു ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയിലില്ല. ആത്മഹത്യാശ്രമം നടക്കത്തക്കരീതിയില്‍ എന്താണ് ഉണ്ടായതെന്ന് കൃത്യമായി പറയുന്നില്ല. പറഞ്ഞു പഠിപ്പിച്ചതു പോലെയാണ് ഇവര്‍ മൊഴി നല്‍കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.


ബിയര്‍ കഴിച്ചത് പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് സഹതാരങ്ങള്‍ കളിയാക്കിയിരുന്നു. സായിയിലെ അധ്യാപകരും, പരിശീലകരും ഇവരെ വഴക്കു പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമം മൂലമാണ് കുട്ടികള്‍ ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് ക്രെെംബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്. കളിയാക്കാനും കുറ്റപ്പെടുത്താനും സീനിയര്‍ വിദ്യാര്‍ഥികളാണ് മുന്നില്‍ നിന്നത്. ഇതിലുളള വൈരാഗ്യമാണ് ഇവര്‍ക്കെതിരേ മൊഴി നല്‍കാന്‍ കാരണമെന്നാണ് ക്രെെംബ്രാഞ്ചിന്റെ നിഗമനം.

കുട്ടികള്‍ക്കു ബിയര്‍ എങ്ങനെ ലഭിച്ചു എന്ന കാര്യം കൂടി തെളിഞ്ഞാല്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നു ഡിവൈഎസ്പി പാര്‍ഥസാരഥി പിള്ള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.