മഹാരാജാസ് കോളജിലെ അധ്യാപകരുടെ സ്ഥലംമാറ്റം സ്റേ ചെയ്തു
Wednesday, June 3, 2015 12:27 AM IST
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ സ്വയംഭരണവകാശ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ അധ്യാപകരു ടെ സ്ഥലമാറ്റം ഉപാധികളോടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റേ ചെയ്തു. ഒരു മാസത്തേക്കാണു സ്ഥലമാറ്റം തടഞ്ഞത്.

എന്നാല്‍, ഈ ഉത്തരവ് പ്രാബല്യത്തില്‍ വരണമെങ്കില്‍ സ്വയംഭരണവകാശ കോളജില്‍ ജോലി ചെയ്യാമെന്ന സമ്മതപത്രം ഒരാഴ്ചക്കകം കോളീജിയറ്റ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് അധ്യാപകര്‍ നല്‍കണമെന്നാണ് ഉപാധി. അധ്യാപകരെ സ്ഥലമാറ്റിയത് സമ്മതപത്രം നല്‍കിയില്ലയെന്ന കാരണത്താലാണെന്നതിനാലാണ് ജസ്റീസ് കെ. ബാലകൃഷ്ണന്‍ നായരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല വിധി.


ഡോ. ജോര്‍ജ് മാത്യു, ഡോ. ഇ.കെ. രാജാമോഹന്‍, ഡോ. കെ.എസ്. ഫെമിന, ഡോ.രോഹിണി നായര്‍, ഡോ.കെ.ജെ. ജയകുമാര്‍, ഡോ.എം. സ്മിത, ഡോ. രേഖ കരീം എന്നീ അധ്യാപകരുടെ സ്ഥലമാറ്റമാണ് ട്രൈബ്യുണല്‍ മരവിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കോളീജിയറ്റ് എജ്യൂക്കേഷന്‍ ഡയറക്ടറും ഒരു മാസത്തിനകം മറുപടി സമര്‍പ്പിക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.