പാമോയില്‍ ഇറക്കുമതി തീരുമാനം തെറ്റായിരുന്നെന്നു ജിജി തോംസണ്‍
പാമോയില്‍ ഇറക്കുമതി തീരുമാനം തെറ്റായിരുന്നെന്നു ജിജി തോംസണ്‍
Wednesday, June 3, 2015 12:15 AM IST
തിരുവനന്തപുരം: പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള കെ. കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്നു ച ീഫ് സെക്രട്ടറി ജിജി തോംസണ്‍. പ്രസ് ക്ളബ് സംഘടിപ്പിച്ച 'കേരളം ഇനി എങ്ങോട്ട്' സംവാദപരമ്പരയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമോയില്‍ ഇറക്കുമതി ചെയ്ത കാലത്തു സപ്ളൈകോ എംഡിയായിരുന്നു ജിജി തോംസണ്‍.

മന്ത്രിസഭാ തീരുമാനത്തിനെതിരേ അന്നുതന്നെ വിയോജനക്കുറിപ്പു രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ചെയ്യാത്ത തെറ്റിനാണു താന്‍ ഗൂഢാലോചനയുടെ കുരിശു ചുമക്കുന്നതെന്നും ജിജി തോംസണ്‍ പറഞ്ഞു.

ടെന്‍ഡര്‍ വിളിക്കാതെ പാമോയില്‍ ഇറക്കുമതി ചെയ്യുന്നതു തെറ്റാണെന്ന് അന്നുതന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണു താന്‍ ചെയ്തത്.


പൊതുസേവകന്‍ എന്ന നിലയില്‍ തനിക്കു പരിമിതികളുണ്ട്. ഉദ്യോഗസ്ഥരുടെ ചുമതല ശരിയും തെറ്റും ചൂണ്ടിക്കാണിക്കുക എന്നതാണ്. അന്തിമ തീരുമാനം എടുക്കേണ്ടതു മന്ത്രിസഭയാണ്. അതു ശരിയാണെങ്കിലും തെറ്റാണെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അംഗീകരിക്കേണ്ടിവരുമെന്നും ജിജി തോംസണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.