മയക്കുമരുന്ന്: കോളജ് ഹോസ്റലുകള്‍ അനുവാദമില്ലാതെ പോലീസ് പരിശോധിക്കും
Tuesday, June 30, 2015 12:19 AM IST
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാല്‍ അനുവാദമില്ലാതെ കോളജ് ഹോസ്റലുകളില്‍ പോലീസ് പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വി.പി. സജീന്ദ്രന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

മയക്കുമരുന്നും നിരോധിച്ച പുകയില ഉത്പന്നങ്ങളും എത്തുന്നതു തടയാന്‍ ട്രെയിനുകള്‍, റെയില്‍വേ സ്റേഷനുകള്‍, ബസ് സ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്താനും പരിശോധന കര്‍ക്കശമാക്കാനും പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള കഞ്ചാവ് അതിര്‍ത്തി കടന്നെത്തുന്നതു തടയാന്‍ ചെക്ക് പോസ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ആന്ധ്രയില്‍നിന്നും മറ്റും ഇടുക്കിയിലേക്കു കഞ്ചാവ് എത്തുന്നുണ്ട്. ഇടുക്കി കഞ്ചാവെന്ന നിലയില്‍ ഇവ വിറ്റഴിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

999 ഗ്രാം വരെ ലഹരിവസ്തുക്കള്‍ കൈവശം വച്ചാല്‍ ആറുമാസം വരെ തടവും 10,000 രൂപ പിഴയുമാണു ശിക്ഷ. ശിക്ഷയും പിഴത്തു കയും ഉയര്‍ത്താന്‍ നിയമഭേദഗതി വരുത്തണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്െടന്നു മന്ത്രി പറഞ്ഞു. കാട്ടാനകളെ വേട്ടയാടുന്നതു വ്യാപകമാകുന്നതിനെക്കുറിച്ച് അന്വേഷിച്ചു പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ സിസിഎഫ് സുരേന്ദ്ര കുമാറിനെ നിയോഗിച്ചതായി വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. തൃശൂര്‍ ഒല്ലൂര്‍ ചുള്ളിക്കാവ് മുതല്‍ വെള്ളക്കാരിത്തടം വരെയുള്ള പ്രദേശത്തെ കാട്ടാനശല്യം തടയാന്‍ ഏഴു കിലോമീറ്റര്‍ നീളത്തില്‍ സൌരോര്‍ജ വേലി നിര്‍മിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചു. വള്ളിപ്പടര്‍പ്പു കയറി പ്രവര്‍ത്തനക്ഷമമല്ലാതായ സൌരോര്‍ജ വേലിയുടെ പരിപാലന ത്തിനു സമിതികളാണു മുന്‍കൈ എടുക്കേണ്ടത്. ഇതിനു ഫണ്ട് അനുവദിക്കാന്‍ വനം വകുപ്പിനു സാങ്കേതിക ബുദ്ധിമുട്ടുണ്െടന്നും എം. പി. വിന്‍സന്റിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.