വീട്ടുമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്നേഹജ്യോതിയുടെ അമ്മത്തണല്‍
വീട്ടുമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്നേഹജ്യോതിയുടെ അമ്മത്തണല്‍
Friday, July 3, 2015 12:40 AM IST
സിജോ പൈനാടത്ത്

കൊച്ചി: പിറന്നുവീണു നാലു ദിവസമെത്തിയ ചോരക്കുഞ്ഞിനെ കണ്ണില്‍ ചോരയില്ലാത്ത ആരോ നട്ടുച്ചയ്ക്കു വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു കടന്നപ്പോള്‍ ആ കുരുന്നിനു സ്നേഹത്തിന്റെ അമ്മത്തണലൊരുക്കിയത് സമര്‍പ്പിത സന്യാസിനികള്‍. ദുക്റാന ത്തലേന്നു കിട്ടിയ കുഞ്ഞിനെ വാത്സല്യത്തോടെ സന്യാസിനികള്‍ പേരുവിളിച്ചു: തോംസണ്‍. പുല്ലുവഴി സ്നേഹജ്യോതി ശിശുഭവന്റെ വാത്സല്യക്കൂടാരത്തില്‍ കുഞ്ഞു തോംസണ് മാതൃസ്നേഹവുമായി ഇനി അമ്മമാരേറെയാണ്.

മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളം നടുക്കര ചെറുപറമ്പില്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ മേരിയുടെ വീട്ടുമുറ്റത്താണ് നാലു ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്െടത്തിയത്. 85 വയസുള്ള മേരി ഒറ്റയ്ക്കാണു വീട്ടില്‍ താമസം. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ഒരു ചെറുപ്പക്കാരനാണു കുഞ്ഞിനെ വീട്ടുമുറ്റത്ത് എത്തിച്ചതെന്നു മേരി പറയുന്നു. ഇയാള്‍ ഗേറ്റ്കടന്നു വീട്ടിലേക്കു വരുന്നത് മേരി അകത്തുനിന്നു കണ്െടങ്കിലും ഇറങ്ങിവന്നപ്പോഴേക്കും അയാള്‍ കുഞ്ഞിനെ കിടത്തി സ്ഥലംവിടുകയായിരുന്നു. പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയതിന്റെ ചോരപ്പാടുകളും കൈയില്‍ ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കു കെട്ടാറുള്ള തിരിച്ചറിയല്‍ ബ്രേസ്ലെറ്റുമുണ്ടായിരുന്നു. കരച്ചിലുയര്‍ന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ നിറവാത്സല്യത്തോടെ മേരി കുഞ്ഞിനെ വാരിയെടുത്തു. തുടര്‍ന്ന് തൊട്ടടുത്തുള്ള ലിറ്റില്‍ സെര്‍വെന്റ്സ് ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് (എല്‍എസ്ഡിപി) കോണ്‍വന്റിലെ സന്യാസിനികള്‍ വഴി വാഴക്കുളം പോലീസിനെ വിവരമറിയിച്ചു. സബ് ഇന്‍സ്പെക്ടര്‍ പി.സി. സ്കറിയയുടെ നേതൃത്വത്തില്‍ പോലീസ് കുഞ്ഞിനെ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ആവശ്യമായ പരിചരണം ഉറപ്പാക്കി.


സ്ഥലത്തെത്തിയ ശിശുക്ഷേമ സമിതി (സിഡബ്ള്യുസി) അധികൃതരും പോലീസും ചേര്‍ന്ന് വൈകുന്നേരം നാലിനു സന്യാസിനികളുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹജ്യോതി ശിശുഭവനിലേക്കു കുഞ്ഞിനെ എത്തിച്ചു. ശിശുഭവന്‍ ഡയറക്ടര്‍ സിസ്റര്‍ ജിസയും മറ്റു സന്യാസിനികളും ചേര്‍ന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി. മാര്‍ത്തോമ്മാശ്ളീഹായുടെ ഓര്‍മ പുതുക്കുന്ന ദുക്റാന തിരുനാളിന്റെ തലേന്നെത്തിയ കുഞ്ഞതിഥിക്ക് സന്യാസിനികള്‍ തന്നെയാണ് തോംസണ്‍ എന്നു പേരിട്ടത്. നിറപുഞ്ചിരിയോടെ കുഞ്ഞുതോംസണെ കാണാനും സന്തോഷിപ്പിക്കാനും സ്നേഹജ്യോതിയിലെ മറ്റു കൂട്ടുകാര്‍ക്കും ആവേശമായിരുന്നു. അതേസമയം ചോരക്കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ച് പോലീസ് അന്വേഷിക്കു ന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.