ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കാന്‍ ധനവകുപ്പിന്റെ അനുമതി
Friday, July 3, 2015 1:50 AM IST
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നേരിട്ടു നടത്തുന്ന വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍, പ്രത്യാശാ ഭവനങ്ങള്‍, ഷോര്‍ട്ട് സ്റേ ഹോമുകള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍, റസ്ക്യൂ ഹോമുകള്‍, വൃദ്ധസദനങ്ങ ള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു പ്രതിമാസ ചെലവിനു നല്‍കിവരുന്ന തുക ഇരട്ടിയിലധി കം വര്‍ധിപ്പിക്കുന്നതിനു ധനവകുപ്പ് അനുമതി നല്‍കി.

ഭക്ഷണത്തിനുള്ള പ്രതിമാസ തുക 750 രൂപയില്‍നിന്നു 2000ആയും വസ്ത്രത്തിനുള്ള പ്രതിവര്‍ ഷ ഗ്രാന്റ് 1000ല്‍ നിന്നു 2000ആയും ചികിത്സാച്ചെലവ് 100ല്‍ നിന്ന് 500 ആയും 300 രൂപാ ചികിത്സാച്ചെലവ് നല്‍കുന്ന സ്ഥാപ നങ്ങളില്‍ അത് 750 രൂപയായും വര്‍ധിപ്പിക്കുന്നതിനാണ് അനുവാദം നല്‍കിയത്.


ഇതിനുപുറമെ പുതുതായി സ്ഥാപനങ്ങള്‍ക്കു റിക്രിയേഷനു പ്രതിവര്‍ഷം 1500 രൂപയും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിനു പ്രതിവര്‍ഷം 2000 രൂപ വീതവും ഹെയര്‍ കട്ടിംഗിന് പുരുഷന്‍മാര്‍ക്ക് പ്രതിവര്‍ഷം 600 രൂപ വീതവും വിദ്യാര്‍ഥിക ള്‍ക്കു പഠനോപകരണം വാങ്ങാന്‍ 2500 രൂപ വീതവും അനുവദിക്കും. ഓരോ സ്ഥാപ നത്തിനും പ്രതിവര്‍ ഷം 10000 രൂപ കണ്ടിന്‍ജന്‍സി ഫ ണ്ടും എയ്ഡ് & അപ്ളയന്‍സിന് പ്ര തിവര്‍ഷം 2000 രൂപയും അനുവദിക്കണമെന്ന സാമൂഹ്യനീതി വകുപ്പി ന്റെ ശിപാര്‍ശ ധനവകുപ്പ് അംഗീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.