കാര്‍ഷികമേഖലയിലെ പ്രതിസന്ധി: ചങ്ങനാശേരി അതിരൂപത പ്രക്ഷോഭത്തിലേക്ക്
Friday, July 3, 2015 1:55 AM IST
ചങ്ങനാശേരി: കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നു ചങ്ങനാശേരി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സബ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ മുന്നേറ്റം നടത്താനും ആര്‍ച്ച്ബിഷപ്സ് ഹൌസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റബര്‍ കര്‍ഷക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ വില സ്ഥിരതാ ഫണ്ടില്‍നിന്നും 500 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്നും കുട്ടനാടിനെ സംരക്ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിച്ചു. കുട്ടനാട് വികസനസമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, സബ് കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഗ്രിഗറി ഓണക്കുളം, ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, അസിസ്റന്റ് സെക്രട്ടറി ജോസഫ് മറ്റപ്പറമ്പില്‍, കണ്‍വീനര്‍ വി.ജെ.ലാലി, ജോസഫ് കെ. നെല്ലുവേലി, അഡ്വ. പി.പി.ജോസഫ്, അഡ്വ. ടോമി കണയംപ്ളാക്കല്‍, ഔസേപ്പച്ചന്‍ ചെറുകാട്, ജോസ് കൈലാത്ത്, ജോബി പ്രാക്കുഴി, റാംസെ മെതിക്കളം, ജിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.