മനുഷ്യക്കടത്ത്: എട്ടുപേരെ കൂടി സിബിഐ പ്രതിചേര്‍ത്തു
മനുഷ്യക്കടത്ത്: എട്ടുപേരെ കൂടി സിബിഐ പ്രതിചേര്‍ത്തു
Sunday, August 2, 2015 12:39 AM IST
കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ എട്ടു പോലീസുകാരെകൂടി സിബിഐ പ്രതിചേര്‍ത്തു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി. 2007 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ നെടുമ്പാശേരിയിലെ എമിഗ്രേഷന്‍ വിഭാഗം എസ്ഐമാരായിരുന്ന എം.കെ.സാബു, എ. ഷാജി, കോശി, കെ.എസ്. ബിജു, ഷാംജിത്ത്, അനിത, ബിനോജ്, സിഐയായിരുന്ന ഉല്ലാസ് എന്നിവര്‍ക്കെതിരെയാണു സിബിഐ തിരുവനന്തപുരം യൂണിറ്റ് പ്രതിചേര്‍ത്തത്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. ഇവര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യവെ മനുഷ്യക്കടത്ത് സംഘത്തിനു വഴിവിട്ടു സഹായം ചെയ്തതായാണു സിബിഐ കണ്െടത്തിയത്. നേരത്തേ സിബിഐ കുറ്റപത്രം നല്‍കിയ കേസുകളിലെ 10 പേരെ ചോദ്യം ചെയ്തപ്പോഴും ഇവരുടെ മൊബൈല്‍ പരിശോധിച്ചപ്പോഴുമാണു പോലീസുകാരുടെ ബന്ധം തെളിഞ്ഞത്. ചിറയിന്‍കീഴ്, കട്ടപ്പന സ്വദേശിനികളെയാണു മനുഷ്യക്കടത്ത് റാക്കറ്റ് മോഹന വാഗ്ദാനം നല്‍കി വിദേശത്തേക്കു കടത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.