ട്രെയിനില്‍ കടത്തുകയായിരുന്ന രണ്ടുകിലോയോളം സ്വര്‍ണം തട്ടിപ്പറിക്കാന്‍ ശ്രമം
ട്രെയിനില്‍ കടത്തുകയായിരുന്ന രണ്ടുകിലോയോളം സ്വര്‍ണം തട്ടിപ്പറിക്കാന്‍ ശ്രമം
Monday, August 3, 2015 12:18 AM IST
പാലക്കാട്: മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന രണ്ടു കിലോഗ്രാം തൂക്കംവരുന്ന സ്വര്‍ണം തട്ടിപ്പറിക്കാന്‍ ശ്രമം. തട്ടിപ്പറിക്കാന്‍ ശ്രമിച്ചവരെ റെയില്‍വേ സ്റേഷനില്‍വച്ച് ആര്‍പിഎഫ് ഓടിച്ചിട്ടു പിടികൂടി നടത്തിയ പരിശോധനയിലാണു സ്വര്‍ണക്കടത്ത് പുറത്തായത്. സംഭവത്തില്‍ സ്വര്‍ണം കടത്തിയയാളെയും തട്ടിപ്പറിക്കല്‍ സംഘത്തിലെ മൂന്നുപേരെയും അറസ്റുചെയ്തു. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റേഷനിലാണു സംഭവം.

ചെന്നൈ-മംഗലാപുരം ട്രെയിനില്‍ യാത്ര ചെയ്തിരുന്ന കോഴിക്കോട് എരഞ്ഞിക്കല്‍ അയനിക്കാട് വീട്ടില്‍ മുഹമ്മദ് യാസിറി(35)ന്റെ ബാഗാണു തട്ടിപ്പറിച്ചത്. മോഷ്ടാവിനെ പിന്തുടര്‍ന്ന മുഹമ്മദ് യാസിറിനെ മറ്റു രണ്ടുപേര്‍ ചേര്‍ന്നു തള്ളിയിട്ടു. ഇതിനകം ട്രെയിന്‍ പുറപ്പെട്ടെങ്കിലും ചെയിന്‍ പിടിച്ചുനിര്‍ത്തി യാസിര്‍ മൂന്നംഗസംഘത്തിനു പിന്നാലെ പാഞ്ഞു. ഇതിനിടെ പ്ളാറ്റ്ഫോമില്‍ പരിശോധന നടത്തിവരികയായിരുന്ന ആര്‍പിഎഫ് സേനാംഗങ്ങള്‍ സംഭവം കണ്ടു മൂന്നുപേരെയും പിടികൂടി.


തുടര്‍ന്നു ബാഗ് പരിശോധിച്ചപ്പോള്‍ ഒരു കാമറ സ്റാന്‍ഡും നാല് സെല്‍ഫി സ്റാന്‍ഡുകളുമാണു ലഭിച്ചത്. സിഐ ജി. വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ സ്റാന്‍ഡുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ ദണ്ഡുകള്‍ കണ്െടത്തി. 24 കാരറ്റ് സ്വര്‍ണമാണ് അഞ്ചു
ദണ്ഡുകളായി ഒളിപ്പിച്ചിരുന്നത്.

ബാഗ് തട്ടിപ്പറിച്ച കാസര്‍ഗോഡ് സ്വദേശികളായ കനിക്കരിപാല പൂവല്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (29), ഹോസ്ദുര്‍ഗ് ബി.കെ. ഹൌസില്‍ അര്‍ഫത്ത് (24), തെക്കില്‍ അബ്ദുള്‍ റഷീദ് (27) എന്നിവരെയും ബാഗ് ഉടമ മുഹമ്മദ് യാസിറിനെയും റെയില്‍വേ പോലീസിനു കൈമാറി. ഹൌറ യില്‍നിന്നു ചെന്നൈ വഴി കോഴിക്കോട്ടേക്കാണു മുഹമ്മദ് യാസിര്‍ ടിക്കറ്റ് എടുത്തിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.