ഭൂമിപതിവു ചട്ട ഭേദഗതി മാറ്റം റദ്ദാക്കണം: വി.എസ്
ഭൂമിപതിവു ചട്ട ഭേദഗതി മാറ്റം റദ്ദാക്കണം: വി.എസ്
Tuesday, August 4, 2015 12:38 AM IST
തിരുവനന്തപുരം: ഭൂമാഫിയയെയും റിസോര്‍ട്ട് മാഫിയയെയും സ ഹായിക്കാന്‍ വേണ്ടി, ഭൂമി പതിവുച ട്ടത്തില്‍ വരുത്തിയ മാറ്റം അടിയന്തരമായി റദ്ദാക്കണമെന്ന് പ്രതിപ ക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ സാമൂഹിക- പാരിസ്ഥിതിക മേഖലകളില്‍ ഗുരുത രമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍. കൈയേറ്റക്കാര്‍ ക്കു നേരത്തെ നിഷ്കര്‍ഷിച്ചിരുന്ന ഭൂപരിധി ഒരേക്കര്‍ എന്നത് ഇപ്പോള്‍ നാലേക്കറായി വര്‍ധിപ്പിച്ചിരിക്കുകയാണ്. പട്ടയഭൂമി വില്‍ക്കാന്‍ 25 വര്‍ഷം കഴിയണമെന്നത് പാവപ്പെട്ട മൂന്നു സെന്റുകാര്‍ക്കു മാത്രം ബാധകമാക്കിയിരിക്കുകയാണ്. അതുപോലെ, ഭൂമി പതിച്ചുകിട്ടുന്നതിനു ള്ള വരുമാനപരിധി ഒരു ലക്ഷമെന്നത് മൂന്നു ലക്ഷം രൂപയായും വര്‍ധിപ്പിച്ചിരിക്കുകയാണ്.


ഈ ഭേദഗതിയിലൂടെ മലയോരമേഖലയില്‍ ഭൂമി കൈയേറ്റം വ്യാപ കമാകും. 2015 ജൂണ്‍ ഒന്നിനു പത്തു വര്‍ഷത്തെ കൈവശാവകാശ രേഖയുണ്െടങ്കില്‍ ഭൂമി പതിച്ചുനല്‍കാമെന്നതാണു വ്യവസ്ഥ. കേരളത്തിന്റെ മലയോരഭൂമി വന്‍കിടക്കാരും സമ്പന്നന്മാരുമായവരുടെ കൈകളില്‍ പൂര്‍ണമായി എത്തിച്ചേരുകയായിരിക്കും ഇതുമൂലം ഉണ്ടാവുക.

ഇതിനെതിരേ വ്യാപകമായ ജനരോഷവും ജനകീയപ്രതിരോധവും ഉയര്‍ന്നുവരണമെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.