നവീകരിച്ച പ്ളാനറ്റേറിയത്തിന്റെ ഉദ്ഘാടനം നാളെ
Wednesday, August 5, 2015 12:42 AM IST
തിരുവനന്തപുരം: നവീകരിച്ച പ്രിയ ദര്‍ശിനി പ്ളാനിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 4.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് ശാസ്ത്ര സാങ്കേതിക മ്യൂസിയം ആന്‍ഡ് പ്ളാനറ്റേറിയം ഡയറക്ടര്‍ ജി.അരുള്‍ ജറാള്‍ഡ് അറിയി ച്ചു. 1984ല്‍ ആരംഭിച്ച പ്രിയദര്‍ശിനി പ്ളാനറ്റേറിയം 13 കോടി രൂപ മുടക്കിയാണു നവീകരിച്ചത്.

240 സീറ്റുകളാണ് പ്ളാനറ്റേറിയത്തിലുള്ളത്. മുന്‍പ് ഇത് 180 ആയിരുന്നു. 20 മുതല്‍ 35 വരെ മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനങ്ങള്‍ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 30 രൂപ നല്‍കിയാല്‍ മതി. ദിവസവും രാവിലെ 10.30നും ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനും മലയാളത്തിലും ഉച്ചയ്ക്ക് 12ന് ഇംഗ്ളീഷിലും പ്രദര്‍ശനം ഉണ്ടായിരിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്ര ത്യേക പ്രദര്‍ശനങ്ങളും ഒരുക്കും.ഇന്ത്യയില്‍ ആദ്യത്തെ ചരിഞ്ഞ 17 മീറ്റര്‍ ഡോമോടു കൂടിയ ഹൈബ്രിഡ് പ്ളാനറ്റേറിയം, തെക്കേ ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ സ്ക്രീനുള്ള പ്രൊജക്ഷന്‍ സംവിധാനം തുടങ്ങിയവയൊക്കെ നവീകരിച്ച പ്രിയദര്‍ശിനി പ്ളാനറ്റേറിയത്തിന്റെ സവിശേഷതകളാണ്.


20 വര്‍ഷക്കാലം ഇതേ രീതിയില്‍ പ്രദര്‍ശനം തുടര്‍ന്നു. 2006ല്‍ ഗോട്ടോ കമ്പനി സ്പെയറുകളുടെ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ പ്രദര്‍ശനം നടത്തല്‍ ബുദ്ധിമുട്ടിലായി. തുടര്‍ന്നാണ് മ്യൂസിയം നവീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

ലോക പ്രശസ്ത ലെന്‍സ് നിര്‍ മാണ കമ്പനിയായ കാള്‍ സീസിന്റെ ഒപ്റ്റോ മെക്കാനിക്കല്‍ പ്രൊജക്ടര്‍ ആണ് നവീകരിച്ച പ്ളാനറ്റേറിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്, കെ.മുരളീധരന്‍ എംഎല്‍എ, മേയര്‍ കെ.ചന്ദ്രിക തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.