ശബരിമലയില്‍ കൊടിമരം; വയക്കരയില്‍ വൃക്ഷപൂജ
ശബരിമലയില്‍ കൊടിമരം;  വയക്കരയില്‍ വൃക്ഷപൂജ
Friday, August 28, 2015 12:11 AM IST
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠിക്കുന്ന സ്വര്‍ണക്കൊടിമരത്തിനായി കണ്െടത്തിയ തേക്കിന്റെ വൃക്ഷപൂജ ഇന്നലെ നടന്നു. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലെ വയക്കരയിലാണു തേക്ക്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് വൃക്ഷപൂജ നടന്നത്. മരം സെപ്റ്റംബര്‍ 16നു മുറിച്ച് ആഘോഷപൂര്‍വം പമ്പയിലെത്തിക്കും. സന്നിധാനത്തെത്തിക്കുന്ന മരം പ്രത്യേകമായി തയാറാക്കിയ എണ്ണത്തോണിയില്‍ നിക്ഷേപിക്കും.

ഉളി കുത്തല്‍ ചടങ്ങിനുശേഷം ശബരിമല തന്ത്രിക്കും മൂത്താശാരിമാര്‍ക്കും ശബരിമല ദേവസ്വം വക ദക്ഷിണകള്‍ നല്‍കി. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി. കെ. കുമാരന്‍, അയ്യപ്പസേവാ സംഘം പ്രസിഡന്റ് വേലായുധന്‍ നായര്‍, ദേവസ്വം കമ്മീഷണര്‍ സി. പി. രാമരാജ പ്രേമപ്രസാദ്, കോന്നി ഡിഎഫ്ഒ ടി. പ്രദീപ് കുമാര്‍, മൂത്താശാരി എം. കെ. രാജു, അയ്യപ്പസേവാ സംഘം പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


സന്നിധാനത്തെ നിലവിലുള്ള കൊടിമരം 1965 ലാണ് സ്ഥാപിക്കപ്പെട്ടത്. ദേവപ്രശ്ന പ്രകാരം നിലവിലുള്ള കൊടിമരത്തിന് കേടുപാടുകള്‍ സംഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്വര്‍ണക്കൊടിമരം സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

ഏറെനാള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സന്നിധാനത്ത് സ്ഥാപിക്കാനുള്ള സ്വര്‍ണകൊടിമരത്തിനുവേണ്ടി ലക്ഷണമൊത്ത തേക്ക് കോന്നി വനംഡിവിഷന്റെ കല്ലേലി വനമേഖലയില്‍ കണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.