കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Sunday, August 30, 2015 12:19 AM IST
ജോണ്‍സണ്‍ നൊറോണ

ആലപ്പുഴ: സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ ഒരു വര്‍ഷ ത്തിനിടെ 816 കുട്ടികളെയാണു കാണാതായത്. ഇവരില്‍ 654 പേരെ ഇതുവരെ കണ്െടത്തിയിട്ടുണ്ട്. ക ഴിഞ്ഞ 30 ദിവസത്തിനിടെ ഇന്നലെവരെയുള്ള കണക്കുകള്‍ പ്രകാരം 53 പേരെയാണ് കാണാതായത്. നാഷണല്‍ ട്രാക്കിംഗ് സിസ്റം ഫോര്‍ മിസിംഗ് ആന്‍ഡ് വള്‍നറബിള്‍ ചി ല്‍ഡ്രന്റെ കണക്കാണിത്. സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ പരാതികള്‍ രജിസ്റര്‍ ചെയ്തു ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോകള്‍ ട്രാക്കിംഗ് സിസ്റത്തെ അറിയിച്ച കണക്കുകളാണിത്.

കാണാതാകുന്ന പെണ്‍കുട്ടിക ളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവാണ് ഉള്ളത്.

അഞ്ചുവര്‍ഷത്തിനിടെ 808 പെണ്‍കുട്ടികളെ കാണാതായി. വീട്ടിലെ പ്രശ്നങ്ങളും സോഷ്യല്‍ മീഡിയയുടെ സ്വാധീനവും വീടുവിട്ടിറങ്ങുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു. സംസ്ഥാനത്ത് കുട്ടികള്‍ കാണാതാവുന്ന കേസുകള്‍ വര്‍ധിക്കുമ്പോഴും വിഷയത്തെ അഭിമുഖീകരിക്കുന്നതിനു മതിയായ സംവിധാനങ്ങള്‍ ഇന്നും അന്യമാണ്.


നിയമം നടപ്പിലാക്കുന്ന ഏജന്‍ സികളും സാമുഹികക്ഷേമ സംഘ ടനകളും ചില സ്വതന്ത്ര ഇടപെടലുകള്‍ നടത്തിയിട്ടുണ്െടങ്കിലും കാണാതായ കുട്ടികളെ കണ്െടത്തുന്നതി നുള്ള ഇവരുടെ ശ്രമങ്ങളെ ഏകോ പിപ്പിക്കുന്നതില്‍ വിള്ളലുകള്‍ നിലനില്‍ക്കുന്നു.

കാണാതായ കുട്ടികളില്‍ പലരും കടുത്ത ചൂഷണ ത്തിനു വിധേയരാവുന്ന അവസ്ഥയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.