സരിത കത്ത് അതേപടി നല്‍കാതിരുന്നതു താന്‍ പറഞ്ഞിട്ടെന്നു ഗണേഷിന്റെ പിഎ
Wednesday, September 2, 2015 11:10 PM IST
കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുന്‍പാകെ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയുടെ പേഴ്സണല്‍ അസിസ്റന്റ് ബി. പ്രദീപ്കുമാര്‍ മൊഴി നല്‍കി. കേസിലെ പ്രതി സരിത നായര്‍ ജയിലില്‍ വച്ച് എഴുതിയ കത്ത് അതേപടി കോടതിയില്‍ നല്‍കരുതെന്ന് ആവശ്യപ്പെടാനാണു സരിതയുടെ അമ്മയ്ക്കൊപ്പം അട്ടക്കുളങ്ങര ജയിലില്‍ പോയി കണ്ടതെന്നു പ്രദീപ്കുമാര്‍ കമ്മീഷനെ അറിയിച്ചു. സരിത ആദ്യമെഴുതിയ കത്തു തന്റെ അഭ്യര്‍ഥന അനുസരിച്ചാണു മാറ്റിയെഴുതിയത്. മുതിര്‍ന്ന സഹോദനെപ്പോലെ കരുതുന്ന ശരണ്യ മനോജ് എന്ന സി. മനോജ്കുമാര്‍ പറഞ്ഞിട്ടാണ് ഇക്കാര്യം സരിതയോട് ആവശ്യപ്പെട്ടത്. സരിത എഴുതിയ 40 പേജുള്ള കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുണ്ടായിരുന്നത്.

സരിതയുടെ യഥാര്‍ഥ കത്ത് ശരണ്യ മനോജിന്റെ അഭ്യര്‍ഥന അനുസരിച്ചു തന്നെ വന്നുകണ്ടവര്‍ക്കു നല്‍കി. അതിനുശേഷം മനോജ് തന്നെ വിളിച്ചു സരിതയുടെ അമ്മയെ തിരുവനന്തപുരത്തെ വീട്ടില്‍ പോയി കാണണമെന്നാവശ്യപ്പെട്ടു. ഇതനുസരിച്ചു മനോജിനൊപ്പം പോയി സരിതയുടെ അമ്മയെ കണ്ടു. അവിടെ ചെന്നു ജയിലധികൃതരെ കണ്ടപ്പോള്‍ അവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. സരിതയുടെ അമ്മയുടെ കൈയില്‍ മാത്രമാണു തിരിച്ചറിയല്‍ രേഖയുണ്ടായിരുന്നത്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ അകത്തുവിടാനാവില്ലെന്ന് ജയിലധികൃതര്‍ അറിയിച്ചു.


ഈ സമയം ജയില്‍ സൂപ്രണ്ട് അവിടെയുണ്ടായിരുന്നില്ല. ഇക്കാര്യം ശരണ്യ മനോജിനെ വിളിച്ചറിയിച്ചപ്പോള്‍ തിരിച്ചറിയല്‍ രേഖ വേണ്െടന്നും ഉച്ചയ്ക്ക് ജയില്‍ സൂപ്രണ്ട് എത്തുമ്പോള്‍ അകത്തു കയറാന്‍ സൌകര്യമൊരുക്കാമെന്നും പറഞ്ഞു.

ഉച്ചയ്ക്ക് ഒന്നിനു ജയില്‍ സൂപ്രണ്െടത്തി. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തന്നെയും സരിതയുടെ അമ്മയെയും അകത്തേക്കു വിളിപ്പിച്ചു. പിന്നീടു സന്ദര്‍ശക മുറിയിലിരുന്നു താനും അമ്മയും 15 മിനിറ്റുനേരം സരിതയുമായി സംസാരിച്ചു. കത്തിലെ വിവരങ്ങള്‍ കോടതിയില്‍ കൊടുക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ജൂലൈ 31ന് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കുന്നതിനിടെ രക്തസമ്മര്‍ദം ഉയര്‍ന്നതു മൂലം പ്രദീപ്കുമാറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതുകൊണ്ടാണു വീണ്ടും മൊഴി നല്‍കാനായി കമ്മീഷനു മുന്നില്‍ എത്തിയത്. സരിതയുടെ മുന്‍ ഡ്രൈവര്‍ മധുവും ഇന്നലെ കമ്മീഷനു മൊഴി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.