മനോജ് കൊല്ലപ്പെട്ട സ്ഥലത്തു നായ്ക്കളെ കൊന്നു കെട്ടിത്തൂക്കി
മനോജ് കൊല്ലപ്പെട്ട സ്ഥലത്തു നായ്ക്കളെ കൊന്നു കെട്ടിത്തൂക്കി
Wednesday, September 2, 2015 11:14 PM IST
തലശേരി: ആര്‍എസ്എസ് നേ താവ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടി ക്കൊലപ്പെടുത്തിയ സ്ഥലത്തു നായ്ക്കളെ കഴുത്തറുത്തു കൊന്നു കെട്ടിത്തൂക്കി. കിഴക്കേകതിരൂര്‍ ഉക്കാസ്മൊട്ടയില്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്തെ വൈദ്യുതി പോസ്റിലാണ് മൂന്നു നായ്ക്കുഞ്ഞുങ്ങളെ കൊന്നു കെട്ടിത്തൂ ക്കിയ നിലയില്‍ കണ്െടത്തിയത്.

മനോജിന്റെ ഒന്നാം ബലിദാന്‍ ദിനമായ ഇന്നലെ രാവിലെ മനോജിന്റെ വീട്ടിലേക്കു പോയ ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരു മാണു നായ്ക്കളെ കൊന്നുതൂക്കിയതു കണ്ടത്. വിവരമറിഞ്ഞു കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്‍, കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ സുരേന്ദ്രന്‍ കല്യാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും കെട്ടിത്തൂക്കിയ നായ്ക്കളെ അഴിച്ചുമാറ്റുകയും ചെ യ്തു.

സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും കതിരൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. കൊ ല്ലപ്പെട്ട മൂന്നു നായ്ക്കളെയും പോ സ്റ്മോര്‍ട്ടം നടത്താന്‍ വെറ്ററിനറി സര്‍ജന്റെ സേവനം പോലീസ് തേടിയിട്ടുണ്ട്.


ആര്‍എസ്എസ് നേതാക്കളായ എ. ഗോപാലന്‍കുട്ടി, സുദര്‍ശന്‍, ഒ.എം. സജിത്ത് തുടങ്ങിയ നേതാക്കള്‍ ഇന്നലെ രാവിലെ മനോജിന്റെ വീട്ടിലെത്തിയിരുന്നു. നായ്ക്കളെ കൊന്നു കെട്ടിത്തൂക്കിയ സംഭവത്തോടെ കതിരൂര്‍ മേഖല കടുത്ത സംഘര്‍ഷാവസ്ഥയിലായി.

പ്രദേശത്തു കൂടുതല്‍ സായുധസേനയെ വിന്യസിക്കുകയും മൊബൈല്‍ പട്രോളിംഗുകള്‍ ഏര്‍പ്പെടുത്തു കയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണു മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

സിപിഎമ്മിന്റെ പ്രാകൃതരൂ പമാണു മനോജ് കൊല്ലപ്പെട്ട സ്ഥ ലത്തു നായ്ക്കളെ കഴുത്തറുത്തു കൊന്നു കെട്ടിത്തൂക്കിയതിലൂടെ പുറത്തു വന്നതെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കെ. പ്രമോദ് പറഞ്ഞു.

പ്രകോപനം സൃഷ്ടിക്കുകയാണു സിപിഎമ്മിന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിനു തടയിടാനുള്ള സിപിഎം ഗൂഢനീക്കമാണ് ഇതിനൊക്കെ പിന്നിലെന്നും പ്രമോദ് പ്രസ്താവനയില്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.