നീരയ്ക്കായി പ്രഖ്യാപിച്ച 32 കോടി വീണ്ടും ഫയലില്‍ കുരുങ്ങി
നീരയ്ക്കായി പ്രഖ്യാപിച്ച 32 കോടി വീണ്ടും ഫയലില്‍ കുരുങ്ങി
Wednesday, September 2, 2015 11:17 PM IST
വൈ.എസ്. ജയകുമാര്‍

തിരുവനന്തപുരം: കൃഷിവകുപ്പ് ഉടക്കിട്ടതിനെ തുടര്‍ന്ന് നീര കര്‍ഷകര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച 32 കോടി രൂപ വീണ്ടും ഫയലില്‍ കു രുങ്ങി. ഉപധനാഭ്യര്‍ഥന വഴി പാസാക്കിയെടുത്തശേഷം നടപടിക്ര മങ്ങള്‍ പുരോഗമിക്കവേയാണ് ഫ യല്‍ വീണ്ടും കുരുക്കിലായത്.

ബജറ്റ് വിഹിതത്തിലെ തുക നാളികേര കര്‍ഷകര്‍ക്ക് ഓഹരിമൂലധ നമായും സബ്സിഡിയായുമാണ് ലഭിക്കേണ്ടിയിരുന്നത്. ഈ തുക ലഭിക്കാതെ വന്നാല്‍ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലാകും.

നീരയ്ക്കായി ബജറ്റില്‍ പ്രഖ്യാ പിച്ച 32 കോടി രൂപയുടെ പേരില്‍ കൃഷിവകുപ്പ് തര്‍ക്കം ഉന്നയിച്ചതോടെയാണ് പ്രശനങ്ങളുടെ തു ടക്കം. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി യുടെ നിര്‍ദേശ പ്രകാരം കൃഷിമന്ത്രി കെ.പി. മോഹനന്‍, എക് സൈസ് മന്ത്രി കെ. ബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.

ഒരു കോടി രൂപ എക്സൈസ് വകുപ്പിനു കീഴിലെ ടോഡി ബോര്‍ഡിനും എട്ടു കോടി രൂപ കൃഷി വകുപ്പിനു കീഴിലെ നീര ബോര്‍ഡിനും നല്‍കാന്‍ ധാരണയായി.


ബാക്കി തുകയില്‍ പത്തുകോടി രൂപ വായ്പയെടുത്ത നാളികേര ഉ ത്പാദക കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഓഹരിയായും 12 കോടി രൂപ നീരടെക്നീഷ്യന്‍ പരിശീലനത്തിനായും ചെലവാക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം ഇരു മന്ത്രിമാരും ചേര്‍ന്നു സംയുക്ത പ്രഖ്യാപനം നടത്തിയിട്ട് രണ്ടുമാസം കഴിഞ്ഞു.

ഇല്ലാത്ത നാളികേര വികസന കോര്‍പറേഷനു പണം നല്‍കുന്നതിനെ കര്‍ഷകര്‍ എതിര്‍ത്തു. അതേസമയം കൃഷിവകുപ്പിനു കീഴിലെ കാര്‍ഷിക സര്‍വകലാശാലയ്ക്കു നീര പ്ളാന്റിനായി പണം അനുവദിച്ചു.

തര്‍ക്കം തീരാത്തതിനാല്‍ ബജറ്റില്‍ വകയിരുത്തിയ ബാക്കി തുക ചെലവഴിക്കാതെ കര്‍ഷകര്‍ക്കു നഷ്ടമായി.

മുന്‍ ബജറ്റിലെ തുക കൃഷി വകുപ്പ് ഉടക്കിട്ട് നഷ്ടപ്പെടുത്തിയതുപോലെ ഇപ്പോഴും സംഭവിക്കുമോയെന്നാണ് നാളികേര കമ്പനികളുടെ കണ്‍സോര്‍ഷ്യം ഭാരവാഹികളുടെ ആശങ്ക.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തുക നല്‍കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് കണ്‍സോര്‍ഷ്യം തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.