ബിജെപി പ്രസിഡന്റിനു ക്ഷണം; ലക്ഷ്യം വികസനമെന്നു വിസി
Wednesday, September 2, 2015 11:33 PM IST
കാസര്‍ഗോഡ്: കേന്ദ്രസര്‍വകലാശാലയിലെ പഠനമന്ദിരങ്ങളുടെ ശിലാസ്ഥാപന ചടങ്ങില്‍ രാഷ്ട്രീയകക്ഷി പ്രതിനിധിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ മാത്രം ക്ഷണിച്ചെന്ന ആരോപണത്തിനു മറുപടിയുമായി വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍. ചടങ്ങില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികളില്‍ കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ക്കു പ്രാതിനിധ്യമുണ്ട്. എന്നാല്‍, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ ഒരു ജനപ്രതിനിധിയില്ലെന്ന കാരണത്താല്‍ അവഗണിക്കുന്നതു ശരിയല്ല. ഇതിനാലാണ് വി.മുരളീധരനെ ക്ഷണിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങിലും മുരളീധരനെ പങ്കെടുപ്പിച്ചിരുന്നു. സര്‍വകലാശാലയുടെ വികസനമല്ലാതെ മറ്റൊരു താത്പര്യവും ഈ തീരുമാനത്തിനു പിന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍വകലാശാലയ്ക്കു ശ്രീനാരായണഗുരുവിന്റെ പേരു നല്‍കുമെന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തില്‍ തനിക്കു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.