വിവാഹത്തിനായി നാട്ടിലേക്കു ട്രെയിന്‍ കയറിയ യുവാവിനെ തേടി ബന്ധുക്കള്‍ മുംബൈയില്‍
വിവാഹത്തിനായി നാട്ടിലേക്കു ട്രെയിന്‍ കയറിയ യുവാവിനെ തേടി ബന്ധുക്കള്‍ മുംബൈയില്‍
Thursday, September 3, 2015 12:29 AM IST
തൃശൂര്‍: വിവാഹത്തിനായി മുംബൈയില്‍നിന്നു തൃശൂരിലേക്കു ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കാണാതായ യുവാവിനെ കണ്െടത്താന്‍ ബന്ധുക്കള്‍ മുംബൈയില്‍ തെരച്ചില്‍ ആരംഭിച്ചു. പെരിങ്ങോട്ടുകര താന്ന്യം കുരുതുകുളങ്ങര വീട്ടില്‍ ജോസിന്റെ മകന്‍ ജോബി ജോസി(33) നെയാണ് ഒരാഴ്ചയായി കാണാതായത്.

ഈ മാസം ഏഴിനു മനസമ്മതവും 20നു വിവാഹവും നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഓണത്തിനുമുമ്പേ ജോബി നാട്ടിലേക്കു പുറപ്പെട്ടത്. മുംബൈയില്‍നിന്നു നേത്രാവതി എക്സ്പ്രസില്‍ 23നു പുറപ്പെട്ട ജോബി പിറ്റേന്ന് 24നു തൃശൂരില്‍ എത്തേണ്ടതായിരുന്നു.

ട്രെയിന്‍ കയറുകയാണെന്നു പറഞ്ഞു റെയില്‍വേ സ്റേഷനില്‍നിന്നു മൊബൈല്‍ ഫോണില്‍ വീട്ടിലേക്കു വിളിച്ചിരുന്നു. യാത്രയ്ക്കിടെ ജോബി വിളിച്ചിട്ടുമില്ല. യഥാസമയം നാട്ടില്‍ എത്താതായപ്പോള്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നു ബോധ്യമായതോടെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.


ജോബിയുടെ മുംബൈയിലുള്ള ബാങ്ക് അക്കൌണ്ടില്‍നിന്നു പണം പൂര്‍ണമായും പിന്‍വലിച്ചതായി ബന്ധുക്കള്‍ കണ്െടത്തിയിട്ടുണ്ട്. ജോബി തൃശൂരില്‍ എത്തേണ്ടിയിരുന്ന 24നാണ് മുഴുവന്‍ പണവും പിന്‍വലിച്ചത്. മഹാരാഷ്ട്രയിലെ ഏത് എടിഎം കൌണ്ടറില്‍നിന്നാണു പണം പിന്‍വലിച്ചതെന്നു ബാങ്കിനു വിവരം ലഭിച്ചിട്ടുണ്െടങ്കിലും അക്കാര്യം ബന്ധുക്കളുമായി പങ്കുവയ്ക്കാന്‍ തയാറായിട്ടില്ല. പോലീസ് ഇടപെട്ടെങ്കിലേ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിക്കൂ.

ജോബി സ്ളീപ്പര്‍ ക്ളാസില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കു ചെയ്തിരുന്നു. ബുക്കു ചെയ്തിരുന്ന കംപാര്‍ട്ടുമെന്റില്‍ കയറിയിരുന്നോയെന്നും യാത്രാമധ്യേ എന്തെങ്കിലും സംഭവിച്ചിതാണോയെന്നും കണ്െടത്താനായിട്ടില്ല.

ജോബിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പോലീസും അന്തിക്കാട് പോലീസും കേസെടുത്തിട്ടുണ്െടങ്കിലും പ്രാഥമിക അന്വേഷണം നടത്താന്‍ പോലും തയാറായിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.