ജോമോന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തെങ്ങും തലകുനിച്ചു
ജോമോന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തെങ്ങും തലകുനിച്ചു
Thursday, September 3, 2015 12:42 AM IST
കോട്ടയം: ജീവിതത്തിലെ ചെറിയ കുറവുകളെയോര്‍ത്തു വിഷമിക്കുന്നവര്‍ക്കു മുന്നില്‍ തെങ്ങിന്റെ ചങ്ങാതിയായി വിസ്മയിപ്പിക്കുന്നു ജോമോന്‍ എന്ന ചെറുപ്പക്കാരന്‍. ജന്മനാ രണ്ടു കൈകള്‍ക്കും വൈകല്യമുള്ള ജോമോന്‍ യന്ത്രമുപയോഗിച്ചു തെങ്ങില്‍ കയറിയാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നതും വരുമാനം നേടുന്നതും.

കോട്ടയം കല്ലറ പെരുന്തുരുത്ത് കളഭംതുരുത്ത് വീട്ടില്‍ ജോമോന്‍ കരിക്കു കച്ചവടം നടത്തിയാണു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനു വരുമാനം കണ്െടത്തിയിരുന്നത്.

ഇതുകൊണ്ടു മാത്രം പട്ടിണി മാറില്ലെന്നു വന്നപ്പോഴാണു പുതിയ രംഗത്തെക്കുറിച്ചു ചിന്തിച്ചത്. സുഹൃത്തുക്കളില്‍നിന്നു കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നാളീകേര വികസന ബോര്‍ഡുമായി ചേര്‍ന്നു നടത്തുന്ന തെങ്ങുകയറ്റ പരിശീലനത്തെക്കുറിച്ച് അറിഞ്ഞതോടെ ജീവിതത്തില്‍ വഴിത്തിരിവായി.


കൈകള്‍ക്കു വൈകല്യമുള്ള തനിക്കു തെങ്ങില്‍ കയറാന്‍ കഴിയുമോ എന്നതായിരുന്നു ജോമോന്റെ ആശങ്ക. എന്നാല്‍, ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തെങ്ങും തലകുനിച്ചു. ആറു ദിവസത്തെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനം പൂര്‍ത്തിയാക്കിയതോടെ ജോമോന്‍ തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ചു. തെങ്ങു കയറാനുള്ള യന്ത്രം പരിപാടിയുടെ ഭാഗമായി ജോമോനു സൌജന്യമായി ലഭിച്ചു.

ഇന്നു യന്ത്രം ഉപയോഗിച്ചു ജോമോന്‍ പ്രതിദിനം 1000-1500 രൂപയ്ക്കിടയില്‍ വരുമാനം ക ണ്െടത്തുന്നു. തെങ്ങുകയറ്റ തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ കെഎസ്എസ്എസ് രൂപം നല്‍കിയ മൊബൈല്‍ കോക്കനട്ട് ക്ളിനിക്ക് യൂണിറ്റിലും ഈ ചെറുപ്പക്കാരന്‍ അംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.