കണ്ണൂരിലെ അക്രമം: ഭൂരിഭാഗം പ്രതികളെയും തിരിച്ചറിഞ്ഞു
Thursday, September 3, 2015 12:46 AM IST
കണ്ണൂര്‍: ജില്ലയില്‍ ഓണനാളില്‍ തുടങ്ങിയ രാഷ്ട്രീയ അക്രമത്തിനു നേതൃത്വം നല്‍കിയ സിപിഎം- ബിജെപി പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തെയും തിരിച്ചറിഞ്ഞതായി പോ ലീസ്. അറസ്റിലായ ആറു ബിജെപിക്കാരാണ് അഴീക്കോട് മേഖ ലയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരേയും മറ്റുമു ണ്ടായ അക്രമങ്ങള്‍ക്കു പിന്നിലെന്നു പോലീസ് പറഞ്ഞു. ഇ വരുടെ സംഘത്തിലുണ്ടായിരുന്ന ഒമ്പതു പേരെ തിരിച്ചറിഞ്ഞിട്ടു മുണ്ട്.

നീര്‍ക്കടവ് സ്വദേശികളായ വിക്കു എന്ന വിഖില്‍ (26), ശെല്‍വരാജ് (24), ലിമേഷ് (23), ബിജോയ് (22), സുമിത്ത് (24) എന്നിവരെയും മറ്റൊരാളെയുമാണു വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അറസ്റ് ചെയ്തത്. കണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍നിന്നാണ് ഇവര്‍ പോലീസിന്റെ വലയിലാകുന്നത്. വധശ്രമം, വീടാക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചാര്‍ത്തിയിരിക്കുന്നത്. ഇവരുടെ സഹായത്തോടെ മറ്റുള്ളവരെയും പിടികൂടാനാണു ശ്രമം.

ഈ പ്രദേശത്തെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും മറ്റും ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം ഇവരിലുണ്ട്. വളപട്ടണം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. രാഷ്ട്രീയ അക്രമങ്ങളില്‍ പലതിലും പ്രതികള്‍ ഒരേ സംഘങ്ങളാണെന്നു നേരത്തേതന്നെ പോലീസിനു സൂചന ലഭിച്ചിരുന്നു.


അഴീക്കോട് മേഖലയിലെ ആക്രമണങ്ങള്‍ക്കു നേതൃത്വം നീര്‍ക്കടവ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിനും രണ്ടാം ദിവസത്തെ അക്രമത്തിന്റെ ചുമതല അമ്പാടിമുക്ക് കേന്ദ്രീകരിച്ചുള്ള സംഘത്തിനുമായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് അറസ്റും പോലീസ് നടപടികളും. ഇതിനകം ജില്ലയില്‍ എട്ടു പേരാണ് അറസ്റിലായത്.

നേരത്തേ അക്രമക്കേസുകളില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ ഇവര്‍ക്കെതിരേ കാപ്പ ചുമത്താനും തീരുമാനമുണ്ട്.

ജില്ലയ്ക്കു പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം ഉണ്േടാ എന്നു പോലീസ് പരിശോധിച്ചുവരുന്നു. ശ്രീകൃഷ്ണ ജയന്ത്രി ആഘോഷത്തിനു മുമ്പ് പരമാവധി അറസ്റെന്ന നിലപാടിലാണു പോലീസ്. സംശയമുള്ള പലരെയും പോലീസ് കസ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്.

പ്രതികളില്‍ പലരും ഒളിവിലാണെന്നതു പോലീസിനെ കുഴക്കുന്നുണ്ട്. എങ്കിലും വ്യാപക റെയ്ഡ് നടത്തി പ്രതികളെ മുഴുവന്‍ പിടിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.