നെടുമ്പാശേരിയില്‍ സ്ഥിരം ഹജ് ക്യാമ്പ് പരിഗണനയില്‍: മുഖ്യമന്ത്രി
നെടുമ്പാശേരിയില്‍ സ്ഥിരം ഹജ് ക്യാമ്പ് പരിഗണനയില്‍: മുഖ്യമന്ത്രി
Thursday, September 3, 2015 12:54 AM IST
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ സ്ഥിരം ഹജ് ക്യാമ്പ് സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരിപ്പൂര്‍ ഹജ് ക്യാമ്പ് അതേപടി നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ജില്ലകളില്‍നിന്നുള്ള ഹാജിമാര്‍ക്ക് കരിപ്പൂരും തെക്കന്‍ ജില്ലക്കാര്‍ക്കു നെടുമ്പാശേരിയും സൌകര്യപ്രദമായിരിക്കും. മന്ത്രിസഭയുടെ തീരുമാനമനുസരിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. നെടുമ്പാശേരി ഹജ് ക്യാമ്പില്‍ ഹാജിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 1.30ന് ഹെലികോപ്റ്ററിലാണു മുഖ്യമന്ത്രി നെടുമ്പാശേരിയില്‍ വന്നത്. അദ്ദേഹത്തോടൊപ്പം മന്ത്രിമാരായ കെ.സി. ജോസഫും കെ.ബാബുവും ഉണ്ടായിരുന്നു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ കെ.എന്‍.എ. ഖാദര്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, സിയാല്‍ എംഡി വി.ജെ. കുര്യന്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍ കോട്ടുമല ബാപ്പു മുസലിയാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഈ വര്‍ഷത്തെ ആദ്യത്തെ ഹജ് ഫ്ളൈറ്റിനു പച്ചക്കൊടി വീശി. 170 പുരുഷന്മാരും അത്രയുംതന്നെ സ്ത്രീകളുമുള്‍പ്പെടെ 340 ഹാജിമാരാണ് ആദ്യ ഫ്ളൈറ്റില്‍ (എഐ 5401) പോയത്. ഉച്ചയ്ക്ക് 1.59ന് ഈ വിമാനം പറന്നുയര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.