രൂപേഷിന്റെ ഭാര്യ ഷൈനയെ പോലീസ് കസ്റഡിയില്‍ വിട്ടു
Friday, September 4, 2015 12:27 AM IST
പാലക്കാട്: വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചു സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ തുടരന്വേഷണത്തിനായി മാവോയിസ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയെ പാലക്കാട് ജില്ലാ കോടതി പോലീസ് കസ്റഡിയില്‍ വിട്ടു.

കോയമ്പത്തൂര്‍ ക്യുബ്രാഞ്ച് പോലീസിന്റെ പിടിയിലായപ്പോഴാണ് ഇവരില്‍നിന്നു സിംകാര്‍ഡ് കണ്ടുകെട്ടിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിംകാര്‍ഡ് ചിറ്റൂര്‍ തത്തമംഗലം സ്വദേശിയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണു വാങ്ങിയിട്ടുള്ളതെന്നു കണ്െടത്തിയിരുന്നു.

ഇയാളുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോ മാറ്റി ഒട്ടിച്ചാണു പാലക്കാട് കല്‍മണ്ഡപത്തുള്ള കടയില്‍നിന്നു സിംകാര്‍ഡ് വാങ്ങിയിരുന്നത്. സംഭവത്തില്‍ സര്‍ട്ടിഫിക്കറ്റ് ഉടമ നല്‍കിയ പരാതിപ്രകാരം ടൌണ്‍ നോര്‍ത്ത് പോലീസാണ് ഷൈനയ്ക്കെതിരേ കേസെടുത്തിട്ടുള്ളത്.

ഇവരില്‍നിന്നു കണ്ടുകെട്ടിയ സിംകാര്‍ഡിനൊപ്പം ജോഡിയായുള്ള രണ്ടാമത്തെ സിം കാര്‍ഡ് കണ്െടടുക്കുന്നതിനും അത് ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയുന്നതിനും വ്യാജരേഖ ചമയ്ക്കാന്‍ സഹായിച്ചവരെകുറിച്ച് അന്വേഷിക്കുന്നതിനുമായാണു ഷൈനയെ പോലീസ് കസ്റഡിയില്‍ വിടണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.


പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച പാലക്കാട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ടി.വി. അനില്‍കുമാര്‍ ഷൈനയെ ഈ മാസം ഏഴുവരെ പോലീസ് കസ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു. രോഗം ബാധിച്ചെന്ന് അറിയിച്ചതിനെത്തുടര്‍ന്നു ഷൈനയ്ക്കു വൈദ്യസഹായം ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പാലക്കാട് ഡിവൈഎസ്പി പി.ഡി. ശശിയാണു കേസന്വേഷിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ സി.ജി. ഹരിദാസും പ്രതി ഭാഗത്തിനുവേണ്ടി അഡ്വ.ജലജ മാധവനും ഹാജരായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.