രാഷ്ട്രീയ പാര്‍ട്ടികളുടെ കൊലവിളി സോഷ്യല്‍ മീഡിയയില്‍
Friday, September 4, 2015 12:30 AM IST
കണ്ണൂര്‍: സംസ്ഥാനത്തു ബിജെപി-ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം കൂട്ടാന്‍ സാമൂഹിക മാധ്യമങ്ങളും കാരണമാകുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. അക്രമങ്ങളുടെ വ്യാപ്തി കൂടുതലായി പ്രചരിപ്പിച്ച് അണികളില്‍ ആവേശം സൃഷ്ടിക്കാനും അതുവഴി അക്രമത്തിനും രാഷ്ട്രീയകേന്ദ്രങ്ങള്‍ നവമാധ്യമങ്ങളെ ഉപയോഗിക്കുന്നതായാണു കണ്െടത്തല്‍.

കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ നൂറോളം കൂട്ടായ്മകളാണു ഫേസ് ബുക്കില്‍ ഉള്ളത്. പരസ്പരം വെല്ലുവിളിച്ചും കൊ ലവിളി നടത്തിയുമുള്ള പോസ്റുകള്‍ ഇത്തരം കൂട്ടായ്മയില്‍ വ്യാപകമാണ്. രാഷ് ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കൊലപാതകത്തില്‍ പങ്കുള്ളവരുടെ ചിത്രം സഹിതമാണു പ്രവര്‍ത്തകര്‍ ഇത്തരം കൂട്ടായ്മയിലൂടെ പ്രചരിപ്പിക്കുന്നത്.


കഴിഞ്ഞ ദിവസം തൃശൂരും കാസര്‍ഗോഡും കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കുള്ളവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഇവരുടെ ചിത്രങ്ങളുടെ കൂടെ കൊലവിളി മുഴക്കിക്കൊണ്ടുള്ള പ്രവര്‍ത്തകരുടെ പോസ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ബിജെപി-ആര്‍എസ്എസ്-സിപിഎം സംഘടനകളുടെ പോഷക സംഘടനകളുടെ പേരിലാണു നവമാധ്യമങ്ങളിലെ കൂട്ടായ്മ ഏറെയും രൂപപ്പെട്ടിരിക്കുന്നത്. പോഷകസംഘടനകളുടെ നേതൃത്വത്തില്‍ വാട്സ് ആപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ വിരോധം വളര്‍ത്തുന്ന രീതിയിലുള്ള നവമാധ്യമങ്ങളിലെ ഇത്തരം കൂട്ടായ്മകളെക്കുറിച്ചു സൈബര്‍സെല്ലും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.