ലോഡ് ഷെഡിംഗും പവര്‍കട്ടും ഇനിയില്ലെന്ന് ആര്യാടന്‍
ലോഡ് ഷെഡിംഗും പവര്‍കട്ടും ഇനിയില്ലെന്ന് ആര്യാടന്‍
Friday, September 4, 2015 12:11 AM IST
നിലമ്പൂര്‍: ഇനി ലോഡ് ഷെഡിം ഗും പവര്‍കട്ടും ഉണ്ടാവില്ലെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലമ്പൂരില്‍ ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുതി പദ്ധതി സമര്‍പ്പണ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി ചാര്‍ജ് കൂട്ടുമെന്ന ആശങ്ക വേണ്ട. അടുത്ത അഞ്ചു വര്‍ഷത്തേക്കു ലോഡ് ഷെഡിംഗ് ഉണ്ടാവാത്ത തരത്തില്‍ കെഎസ്ഇബി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 27,000 കോടി രൂപ മുതല്‍ മുടക്കി പവര്‍ഗ്രിഡ് സഹായത്തോടെ ഛത്തീസ്ഗഡില്‍നിന്നു ലൈന്‍ വലിക്കാനും പദ്ധതിയുണ്ട്.

ജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കാന്‍ കെഎസ്ഇബി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്െടന്നും 1912 നമ്പറിലേക്കു സൌജന്യമായി ആര്‍ക്കും വിളിച്ചു പരാതി നല്‍കാമെന്നും മന്ത്രി പറഞ്ഞു.


199 മെഗാവാട്ട് വൈദ്യുത ചെറുകിട ജലവൈദ്യുതി പദ്ധതികളിലൂടെ സംഭരിക്കും. കൂടാതെ 150 മെഗാവാട്ട് വൈദ്യുതിക്കുള്ള പദ്ധതി വിവിധ ഘട്ടങ്ങളിലാണ്. 30 വര്‍ഷത്തെ കരാറില്‍ 1,750 മെഗാവാട്ട് വൈദ്യുതിയാണു നിലവില്‍ പുറത്തുനിന്നു വാങ്ങുന്നത്.

കൂടാതെ ഒരു വര്‍ഷം സൌരോര്‍ജ സഹായമില്ലാതെ 400 മെഗാവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്കും കെഎസ്ഇബി തുടക്കം കുറിച്ചെന്നും മന്ത്രി പറഞ്ഞു. പദ്ധതി സമര്‍പ്പണവും ഹൈഡ ല്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ ഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.