വെള്ളാപ്പള്ളി മറുപടി പറയണം: വി.എസ്
വെള്ളാപ്പള്ളി മറുപടി പറയണം: വി.എസ്
Sunday, October 4, 2015 11:46 PM IST
കൊല്ലം: ശ്രീനാരായണ കോളജുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടു താന്‍ ഉന്നയിച്ച കോഴ ആരോപണങ്ങള്‍ക്കു വെള്ളാപ്പള്ളി നടേശന്‍ വ്യക്തമായ മറുപടി നല്‍കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കൊല്ലത്തു ക്വയിലോണ്‍ മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വി.എസ്.

302 നിയമനങ്ങളിലായി 1,000 കോടി രൂപ വെള്ളാപ്പള്ളി കോഴ വാങ്ങിയെന്നാണു ഞാനാദ്യം പറഞ്ഞിരുന്നത്. ഇതിന്റെ കണക്കുകളൊന്നും അയാള്‍ എസ്.എന്‍. ട്രസ്റിനു നല്‍കിയിട്ടില്ല. 20 വര്‍ഷത്തിനിടെ നിയമനങ്ങളുമായി ബന്ധപ്പെട്ട് 500 കോടി രൂപ പിരിച്ചെടുത്തുവെന്നാണു വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. ഇത്രയും ഗുരുതരമായ ആരോപണം പുറത്തു വന്നിട്ടും മറുപടി പറയാതെ മൌനം പാലിക്കുകയാണ്. കിട്ടിയ പണമത്രയും വെള്ളാപ്പള്ളി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചു കാണുമെന്നും വി. എസ് പറഞ്ഞു. മോദിയെ വെള്ളാപ്പള്ളി സന്ദര്‍ശിച്ചതു വീട്ടുകാര്യങ്ങള്‍ക്കു വേണ്ടിയാണെന്നും അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. ഇനിയും വെള്ളാപ്പള്ളിക്കെതിരേ ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്െടന്നും വി.എസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.