കുടിപ്പക: ആദിവാസി കോളനികളില്‍ കൂട്ടപ്പലായനം
കുടിപ്പക: ആദിവാസി കോളനികളില്‍ കൂട്ടപ്പലായനം
Sunday, October 4, 2015 12:48 AM IST
മറയൂര്‍: ആദിവാസിക്കുടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഒരാളെ വെടിവെച്ചുകൊന്നു വനത്തിനൂള്ളില്‍ തള്ളിയതായി പരാതി. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മന്നവന്‍ചോല വനത്തിനു സമീപത്തുള്ള തീര്‍ഥമല ആദിവാസികുടിയിലെ കൃഷ്ണസ്വാമിയുടെ മകന്‍ ബോസിനെ (34) വെടിവെച്ചുകൊന്നതായി കുടിയിലെ ആദിവാസി യുവാവായ പുത്രന്‍ പറഞ്ഞു.

ആദിവാസിക്കോളനിയിലെ ശ്രീനിവാസന്‍, രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ എട്ടോളാംപേര്‍ ബോസിനെ വെടിവച്ചുകൊന്നശേഷം വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ടതായി പുത്രന്‍ പോലിസിനു മൊഴി നല്‍കി. രാവിലെ എട്ടോടെയാണു സംഭവം നടന്നതായി പറയുന്നത്. വാര്‍ത്ത പ്രചരിച്ചതോടെ കോളനിയിലെ എല്ലാ കുടുംബങ്ങളും വിവിധ പ്രദേശങ്ങളിലേക്കു പലായനം ചെയ്തു. കോളനിയില്‍ അവശേഷിക്കുന്നതു ബോസിന്റെ ഭാര്യ തങ്കറാണിയും അമ്മൂമ്മയും മാത്രമാണ്.


കോളനിയിലെ തലൈവര്‍ എന്നറിയപ്പെടുന്ന തങ്കവല്‍ എന്നയാളുടെ കൃഷിയിടം വെടിയേറ്റു മരിച്ചു എന്നു പറയപെടുന്ന ബോസ് കൈവശം വച്ച് കൃഷിചെയ്തു വരുകയാണ്. ഇതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്െടന്നും പോലീസില്‍ പരാതിയുണ്െടന്നും പറയുന്നു. പുത്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബോസിനുവേണ്ടി തീര്‍ഥമല കോളനിക്കുചുറ്റുമുള്ള വനമേഖലയില്‍ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തിയെങ്കിലും വൈകുന്നേരംവരെ കണ്െടത്താന്‍ സാധിച്ചില്ല.

വെടിവച്ചതായി പറയപ്പെടുന്ന സ്ഥലം പോലീസ് പരിശോധിച്ചു. അവിടം വെള്ളമൊഴിച്ചു കഴുകിയതിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാട്ടിനുള്ളിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ അടയാളങ്ങളുമുണ്ട്. മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ രാത്രിയിലും പരിശോധന തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.