കഞ്ചാവ് വില്‍പ്പന: വിദ്യാര്‍ഥികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍
Monday, October 5, 2015 1:04 AM IST
അമ്പലപ്പുഴ: മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ പിടിയിലായ സുഹൃത്തിനെയിറക്കാന്‍ കഞ്ചാവു വില്പനയിലൂടെ പണം കണ്െടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു യുവാക്കളെ പുന്നപ്ര പോലീസ് അറസ്റ്ചെയ്തു. മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി വണ്ടാനം മാക്കി ജംഗ്ഷനു സമീപം ദൈവത്തിങ്കല്‍ വീട്ടില്‍ പ്യാരിലാല്‍(19), സുഹൃത്തുക്കളായ ശരത്(19), സെറ്റില്‍മെന്റ് കോളനിയില്‍ അര്‍ജുന്‍(19) എന്നിവരെയാണ് പുന്നപ്ര എസ്ഐ സി.സി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തത്.

പുന്നപ്രയിലെ ഒരു മൊബൈല്‍ കട കുത്തിത്തുറന്നു ഫോണും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു ജയിലിലായ സഫീറിനെ ജാമ്യത്തിലിറക്കാന്‍ പണം സ്വരൂപിക്കാനാണ് ഇവര്‍ കഞ്ചാവ് വില്‍പ്പനയിലേര്‍പ്പെട്ടതെന്ന് എസ്ഐ പറഞ്ഞു. തമിഴ്നാട് കമ്പത്തുനിന്നു മൂന്നു കിലോഗ്രാം കഞ്ചാവാണു പ്യാരിലാലിന്റെ കൈവശം ദിവസങ്ങള്‍ക്കു മുമ്പ് എത്തിയത്. ഇത് ഇരട്ടിവിലയ്ക്കു ചില്ലറ വില്‍പ്പന നടത്തുന്നതിനിടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്. 50 ഗ്രാം കഞ്ചാവും ഇവരില്‍നിന്നു കണ്െടടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിദ്ധിക്ക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, സജീവ്, പ്രദീപ്, സിയാദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.