മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ രാപകല്‍ സമരം നടത്തും
Tuesday, October 6, 2015 12:54 AM IST
തിരുവനന്തപുരം: ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നിര്‍മാണ തൊഴിലാളികള്‍ അനിശ്ചിതകാല രാപകല്‍ സമരം നടത്തുമെന്നു നിര്‍മാണ തൊഴിലാളി സംയുക്ത സമര സമിതി ജനറല്‍ കണ്‍വീനര്‍ കെ. വി. ജോസ്, ചെയര്‍മാന്‍ കെ. പി. തമ്പി കണ്ണാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ മൂന്നിന് സമരം ആരംഭിക്കും.

കഴിഞ്ഞ മാര്‍ച്ച് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും ക്ഷേമനിധി ആനുകൂല്യം വര്‍ധിപ്പിക്കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഒന്നുപോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല.


ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 17ന് ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. ക്വാറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ അന്യായ വിലക്കയറ്റം തടയും, നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ആനുകൂല്യം വര്‍ധിപ്പിക്കും, വെല്‍ഫെയര്‍ബോര്‍ഡ് തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കും, കണ്‍സ്ട്രക്ഷന്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കും തുടങ്ങിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളാണ് സര്‍ക്കാര്‍ നടപ്പാക്കാത്തത്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.