നിര്‍മാതാക്കളുടെ ആവശ്യം സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു
Wednesday, October 7, 2015 12:38 AM IST
തിരുവനന്തപുരം: സിനിമയുടെ സെന്‍സറിംഗ് നടക്കുമ്പോള്‍ മാത്രം നിര്‍മാതാവ് സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ ഹാജരായാല്‍ മതിയെന്ന നിര്‍മാതാക്കളുടെ ആവശ്യം സെന്‍സര്‍ ബോര്‍ഡ് അംഗീകരി ച്ചു. ഇന്നലെ നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികളും സന്‍സര്‍ ബോര്‍ഡ് അംഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. സിനിമ സെന്‍സറിംഗിനായുള്ള അപേക്ഷ നല്‍കുമ്പോഴും സെന്‍സറിംഗ് നടക്കുമ്പോഴും നിര്‍മാതാവ് നേരിട്ട് എത്തണമെന്നായിരുന്നു ഒരു വ്യവസ്ഥ. ഇതു നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കളുടെ സംഘടന സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. സെന്‍സറിംഗ് തിയറ്റര്‍ ചിത്രാഞ്ജലിയില്‍ നിന്നു മാറ്റി നഗരത്തിലാക്കണമെന്നും നിര്‍മാതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അതിനുവേണ്ട സ്ഥലം തങ്ങള്‍ തന്നെ കണ്െടത്താമെന്നും നിര്‍മാതാക്കള്‍ ചര്‍ച്ചയില്‍ സെന്‍സറിംഗ് ബോര്‍ഡ് ഓഫീസര്‍ പ്രതിഭയെ അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ്കുമാര്‍, സെക്രട്ടറി എം. രഞ്ജിത്ത് എന്നിവരാണ് നിര്‍മാതാക്കളെ പ്രതിനീധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.